കീറി മുറിച്ച ശരീരവുമായി ജീവിക്കേണ്ടി വരുന്നവർക്ക് മാത്രമേ അതിന്റെ നോവറിയൂ, കുറിപ്പ്

കാൻസറിനോട് പടപൊരുതുന്ന ജിൻസി ബിനു പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. രണ്ടാമത്തെ കു‍ഞ്ഞ് പിച്ചവച്ചു തുടങ്ങും മുന്നേ കാൻസറെന്ന വില്ലൻ ജിൻസിയിൽ പടിമുറുക്കിയിരുന്നു. ഇപ്പോളിതാ കാൻസറിനിടയിൽ നടത്തിയ സർജറികളെക്കുറിച്ച് കുറിക്കുകയാണ് ജിൻസി. കീറി മുറിച്ച ശരീരവുമായി ജീവിക്കേണ്ടി വരുന്നവർക്ക് മാത്രമേ അതിന്റെ നോവറിയൂ….ആ നിമിഷം വരെ നമ്മുടെ സ്വന്തമെന്ന് കരുതിയത് ഒറ്റ കത്തിവയ്പ്പിൽ ചീന്തിയെറിയപ്പെടുന്ന ചെറിയ പരിപാടിയാണെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ക്യാൻസർ എനിക്ക് തന്ന കുറേ നല്ല സൗഹൃദങ്ങളിൽ…..ഒന്നിൽ നിന്നുള്ള കടമെടുക്കൽ….ആ അനുഭവം വായിച്ചപ്പോൾ ഇത് എഴുതാതിരിക്കാൻ കഴിഞ്ഞില്ല….കാരണം കീറി മുറിച്ച ശരീരവുമായി ജീവിക്കേണ്ടി വരുന്നവർക്ക് മാത്രമേ അതിന്റെ നോവറിയൂ….ആ നിമിഷം വരെ നമ്മുടെ സ്വന്തമെന്ന് കരുതിയത് ഒറ്റ കത്തിവയ്പ്പിൽ ചീന്തിയെറിയപ്പെടുന്ന ചെറിയ പരിപാടി…..ബോധം തെളിയുമ്പോ…..ദേ…. പോയി….പകുതി RCC യിൽ ഓപ്പറേഷൻ തീയതി തീരുമാനിച്ചപ്പോൾ മുതൽ… മനസിൽ….ഓ…. ഇത്…. വല്യ കാര്യൊന്നുല്ല….രണ്ടു സിസേറിയൻ…..പിന്നൊരു ലാപ്രോസ്കോപി…. ഇതൊക്കെ സഹിച്ചെങ്കി പിന്നെ…ഇതെന്തോന്ന് ആ ധൈര്യത്തിലങ്ങട്ട് പോയി സർജറിചെക്കപ്പിനു വന്ന എല്ലാ ഡോക്ടർമാരും എനിക്ക് പ്രതീക്ഷ തന്നുകൊണ്ടിരുന്നു….കീമോ ചെയ്തപ്പോ ട്യൂമറൊക്കെ ചുരുങ്ങീട്ടുണ്ട്…..അതുമാത്രം റീമൂവ് ചെയ്യാനാ നോക്കുന്നത്…. പേടിക്കണ്ടാട്ടോ

ഇതൊക്കെ സർവ്വസാധാരണമല്ലേ….രോഗം വന്നാൽ ഇതല്ലേ പറ്റൂ…. ന്ന് പറയും അന്നത്തെ മരവിപ്പ് വർഷങ്ങൾക്കിപ്പുറവും….അങ്ങനെ തന്നെ…. പക്ഷേ….മനസിനെ നുമ്മ നല്ല തല്ലുകൊടുത്ത് പറഞ്ഞു പഠിപ്പിച്ചു… ഇവിടം….. ഇങ്ങനെയാണ്….ന്ന് എന്നാലും…. ഇടയ്ക്കിടെ….. ചില കടുത്ത ഓർമപ്പെടുത്തലുകളുണ്ട്….തണുപ്പിടങ്ങളുള്ള കുളിനേരവും….എല്ലാ കുറവുകളും മറച്ചൊരുങ്ങുന്ന ചമയമുറികളിലും പക്ഷേ….ഈ തകർച്ചയിലേക്ക് വീഴാതെ കൈപിടിച്ച ദൈവദൂതനെ പറ്റി പ്രിയപ്പെട്ട ലിജിചേച്ചിയുടെ വാക്കുകൾ

“മുന്നിലിരിക്കുന്ന രോഗി അന്യനല്ല എന്ന തിരിച്ചറിവിൽ ചികിത്സയിലുടനീളം കരുതലിന്റെ , സാന്ത്വനത്തിന്റെ ചേർത്തുപിടിക്കലുമായിമാരകരോഗത്തിന്റെ ഭയപ്പാടുകളെ ദൂരെയകറ്റി ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയർത്തിയ പ്രിയ ഡോക്ടർ … ഡോ. ബോബൻ തോമസ്, കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ& പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓപ്പറേഷൻ തിയേറ്ററിൽ സ്തനങ്ങൾ അറുത്ത് മാറ്റാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ , താൻ പഠിച്ച അറിവുകളുടെയും അനുഭവങ്ങളിലൂടെ ആർജിച്ചെടുത്ത പുത്തൻ അറിവുകളുടെയും കരുത്തിൽ സർജറിയല്ല കീമോയാണ് ആദ്യം വേണ്ടത് എന്ന ഡോക്ടറുടെ തീരുമാനം എന്റെ മനസിൽ ഡോക്ടറിലുള്ള വിശ്വാസം പതിന്മടങ്ങായി ഉയർത്തി. കീമോയും റേഡിയേഷനും എല്ലാം കഴിഞ്ഞ് രണ്ടര വർഷം പിന്നിടുമ്പോൾ കീറിമുറിക്കപ്പെടാത്ത ശരീരവുമായി ആരോഗ്യത്തോടെ ഞാൻ ഓടി നടക്കുന്നുവെങ്കിൽ അത് ഡോ. ബോബന്റെ കഴിവും പ്രതിഭയും ഒന്നു കൊണ്ട് മാത്രം.. #കീറിമുറിച്ച്_ വികൃതമാക്കപ്പെടാത്ത_ ശരീരം_നിങ്ങൾക്ക്_ദൈവം_അനുവദിച്ചുതന്നിട്ടുണ്ടെങ്കിൽ #അതൊരു_ മഹാഭാഗ്യമെന്നു_ വിശ്വസിച്ച്_ ഈശ്വരനോട്_നന്ദി_പറഞ്ഞോളൂ