ഡൈവോഴ്സി ആയത് കൊണ്ട് എനിക്കുമില്ലേ ആവശ്യങ്ങളെന്നായിരുന്നു ആ മാന്യന്റെ ചിന്ത, തുറന്നു പറഞ്ഞ് മാധ്യമ പ്രവർത്തക

തൊഴിലിടത്തിൽ മോശമായി പെരുമാറിയ ‘പകൽമാന്യന്റെ’ പ്രവർത്തികളെ മുൻനിർത്തി മാധ്യമപ്രവർത്തക തങ്കം തോമസ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. താൽപര്യമില്ലാത്തവരിൽ നിന്നുള്ള ലൈംഗീകച്ചുവയുള്ള സമീപനങ്ങൾ ലൈംഗീകാതിക്രമം തന്നെയാണെന്നും തങ്കം പറയുന്നു. സത്യം പറഞ്ഞാൽ നാവിൽ തെറി തരിക്കുന്നുണ്ട് ഇപ്പോഴും.. ഒരു നിമിഷം വിറങ്ങലിച്ചു പോയി, തുപ്പൽ വീണത് പോലെയാണ് ആ സന്ദർഭത്തിന്റെ ഓർമ്മ പോലും. ഛർദ്ദിക്കാൻ വരുമെന്ന് തങ്കം സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

രണ്ടായിരത്തി പതിനഞ്ചിലാണ് സുഹൃത്തുക്കൾ വഴി കൊച്ചിയിലെ ഒരു പ്രൊഡക്ഷൻ ഹൗസിൽ ജോലി കിട്ടിയത്. ന്യൂസിനേക്കാൾ പ്രോഗ്രാം ഇഷ്ടപ്പെട്ടിരുന്നത് കൊണ്ട് രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. ചെന്ന ആദ്യ ആഴ്ചമുതൽ അത് നടത്തുന്ന മാന്യൻ അഡ്ജസ്റ്റ്മെന്റ് , സ്ത്രീകൾക്കെന്താ അഡ്ജസ്റ്റ് ചെയ്താൽ ഡയലോഗുകൾ വർഷിച്ചു തുടങ്ങി. കൂടെ ജോലി ചെയ്തിരുന്ന പയ്യൻമാർ ഓഫീസിൽ ഇല്ലെങ്കിൽ ആ വഴിക്ക് പോകാതിരിക്കാൻ ശ്രമിച്ചു. ഡൈവോഴ്സി ആയത് കൊണ്ട് എനിക്കുമില്ലേ ആവശ്യങ്ങളെന്നായിരുന്നു ആ മാന്യന്റെ ചിന്ത. പല തവണ ചൊറിഞ്ഞപ്പോ ഈ പെൺപിള്ളേരെ പിഴപ്പിക്കണമെന്ന് വിചാരിക്കുന്നവന്റെ ഒക്കെ പെൺമക്കളെ ആരേലും റേപ്പ് ചെയ്യണമെന്ന് തിരിച്ചുപറഞ്ഞു. അയാളുടെി മകളന്ന് പ്ലസ്ടുവിനാണ്. അങ്ങനേലും ആ ….ന് മനസിലാകട്ടെ എന്ന് വിചാരിച്ചു. വേറൊരു പെണ്ണിനെ കുറിച്ച് അങ്ങനെ പറയാമോ എന്ന് ചോദിച്ചാൽ അത്രയ്ക്ക് ഗതികെട്ടിരുന്നു. സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങൾക്ക് സംഭവിച്ചാൽ എങ്ങനിരിക്കുമെന്ന് ഓർത്തെങ്കിലും മര്യാദകാണിക്കട്ടെ

എഡിറ്റോറിയൽ മീറ്റിങ്ങ് എന്ന് പറഞ്ഞ് പിടിച്ചിരുത്തുക, സമയം കഴിഞ്ഞാലും പോകാൻ സമ്മതിക്കാതിരിക്കുക ഒരു തരം ശൃംഗാരചേഷ്ടകളോടെ വർത്തമാനം പറയുക ഇതൊക്കെയാണ് മറ്റ് പരിപാടികൾ. ചെപ്പയ്ക്ക് ആരേലും അടികൊടുത്താലും തീരില്ല ഇമ്മാതിരി കഴപ്പ്. എഡിറ്ററായിരുന്ന ദിലീപ് അവന്റെ പെങ്ങൾക്ക് കാവലിരിക്കുന്ന പോലെ ഇരുന്നു. ദിലീപിന്റെ അമ്മയും പെങ്ങളും നാട്ടിൽ നിന്ന് വന്ന ദിവസം നേരത്തെ പോയി. എന്തോ മെയിൽ ഡ്രാഫ്റ്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് പിടിച്ചിരുത്തിയിട്ട്, മെയിൽ ടൈപ്പ് ചെയ്യുന്ന എന്നോട് ഒരു ഉമ്മ തരുവോന്ന്… സത്യം പറഞ്ഞാൽ നാവിൽ തെറി തരിക്കുന്നുണ്ട് ഇപ്പോഴും.. ഒരു നിമിഷം വിറങ്ങലിച്ചു പോയി, അന്നേരത്തെ ഷോക്കിൽ എന്തിന് എന്നാണ് വായിൽ വന്നത്. എന്റെ ഭാവം മാറിയതോടെ അയ്യോ ആരോടും പറയല്ലേ എന്നൊക്കെ പിന്നെ പറഞ്ഞു. ഇന്നും അതോർക്കുന്പോൾ അയാളുടെ തലയിൽ കൂടി തീവണ്ടിചക്രങ്ങൾ കയറി ഇറങ്ങണേ എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട് ചിലപ്പോഴെല്ലാം അയാൾ തീവണ്ടി കയറി മരിക്കുന്നത്, ഭാവനയിൽ കണ്ട് സന്തോഷിക്കാറുണ്ട്. ആ കാമത്തവള അരഞ്ഞ് അരഞ്ഞ് ചാകണം. തുപ്പൽ വീണത് പോലെയാണ് ആ സന്ദർഭത്തിന്റെ ഓർമ്മ പോലും. ശർദ്ദിക്കാൻ വരും.

ഇതൊന്നും പോരാഞ്ഞിട്ട്, ആ പരമചൊറിയൻ ഓഫീസിനടുത്തുള്ള ആളുകളോട് പറഞ്ഞു ഞാൻ എഡിറ്റർ പയ്യനൊപ്പം ഒളിച്ചോടി പോയെന്ന്. നാക്കിന് എല്ലില്ലത്ത പോലെ നട്ടെല്ലും ഇല്ലാത്തവന് കിട്ടാത്തതിന്റെ കടി എന്നല്ലാതെ എന്ത് പറയാൻ, അങ്ങേരത് പറഞ്ഞത് കൊണ്ട് പിന്നെ ആ വഴി പോയപ്പോൾ ചേട്ടന്റെ കുത്തിക്കഴപ്പിനെ കുറിച്ച് ഞാനും അവർക്ക് വിശദമായി പറഞ്ഞുകൊടുത്തുലൈംഗീകതയിലും പരസ്പരബഹുമാനം എന്ന ഒരു എലമെന്റ് ഉണ്ടെന്ന് എന്നാണ് ഇവനൊക്കെ മനസിലാക്കുക. വിനായകനായാലും അയാൾക്ക് ഓഹോ പറയുന്ന മറ്റ് നായകൻമാരായാലും ഒന്നേ പറയാനുള്ളു ഏത് പെണ്ണിനെ കണ്ടാലും ഉദ്ധരിച്ച ലിംഗമുണ്ടാകുന്നത് ഒരു ചികിത്സ തേടേണ്ട വൈകല്യമാണ്. നിങ്ങളുടെ ഈ പ്രശ്നം നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ സ്ത്രീയോടും കാണിക്കും നിങ്ങളുടെ അമ്മയേയോടുാം മകളോടും നിങ്ങൾ ചോദിക്കും സെക്സ് തരുമോ എന്ന്. വികാരം തോന്നിയാൽ പിന്നെ എതിരെ ഒരു പെണ്ണ് വേണമെന്നല്ലാ ഉള്ളു. വീട്ടിലുള്ളവരുടെ സുരക്ഷക്കെങ്കിലും മരുന്ന് കഴിച്ച് തുടങ്ങണം താൽപര്യമില്ലാത്തവരിൽ നിന്നുള്ള ലൈംഗീകച്ചുവയുള്ള സമീപനങ്ങൾ ലൈംഗീകാതിക്രമം തന്നെയാണെന്ന് ഈ മറുതാകളോട് ആരേലും ഒന്നു പറഞ്ഞ് കൊടുക്ക്.