അഞ്ചു വര്‍ഷമായി തനിക്കെതിരെയുള്ള വിലക്കിനെതിരെ കമല്‍ഹാസന്‍ ഒരു വാക്ക് പോലും പറഞ്ഞില്ല, കമലിനെ വിമർശിച്ച് ചിന്മയി

അഞ്ച് വര്‍ഷമായി തുടരുന്ന എന്റെ വിലക്കിനെതിരെ നിങ്ങള്‍ പ്രതികരിച്ചോ? ഒരക്ഷരം മിണ്ടിയിട്ടില്ല. മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുന്നവരെ എങ്ങനെ വിശ്വസിക്കുമെന്നു കമല്‍ ഹാസനോട് ഗായിക ചിന്മയി ശ്രീപദ. ഡല്‍ഹി ജന്തര്‍ മന്ദറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കമല്‍ ഹാസന്‍ എത്തിയ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് ചിന്മയിയുടെ വിമര്‍ശനം ഉണ്ടായിരിക്കുന്നത്.

അഞ്ചു വര്‍ഷമായി തനിക്കെതിരെയുള്ള വിലക്കിനെതിരെ കമല്‍ഹാസന്‍ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല എന്നാണ് ചിന്മയി പറഞ്ഞിരിക്കുന്നത്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തിരുന്നത്. ഇത് പങ്കുവച്ചു കൊണ്ടാണ് ചിന്മയി കമല്‍ ഹാസനെതിരെ പ്രതികരിക്കുന്നത്. ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഒരു ഗായികയ്ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി നേരിട്ടു കൊണ്ടിരിക്കുന്ന വിലക്കിനെതിരെ ഒരു ശബ്ദം പോലും കമല്‍ ഉയര്‍ത്തിയിട്ടില്ല എന്നാണ് ചിന്മയി ഉന്നയിച്ചിരിക്കുന്ന വിമർശനം.

മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുമ്പോള്‍ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും – ചിന്മയി ചോദിക്കുന്നു. ഗാനരചയിതാവ് വൈരമുത്തുവിനെതിരെ 2018ല്‍ ആണ് ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിക്കുന്നത്. തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയാണ് ഉണ്ടായത്. അഞ്ച് വര്‍ഷമായി ഈ വിലക്ക് ഇപ്പോഴും തുടരുന്നു.