Home national ‘പാപനാശം’ പ്രചോദനമായി, മകനെ കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി അമ്മ, കൂടെ നിന്ന് ഇളയമകൻ

‘പാപനാശം’ പ്രചോദനമായി, മകനെ കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി അമ്മ, കൂടെ നിന്ന് ഇളയമകൻ

കുമളി: ജനിപ്പിച്ച ഉദരത്തിൽ തന്നെ സ്വന്തം മകനെ ഹിംസിക്കാനുള്ള ഭുണവും വളർത്തിയ ദുഷ്ടയായ ഒരു അമ്മ. കമ്പത്ത് സ്വന്തം മകനെ അമ്മ കൊലപ്പെടുത്തി.പാലിൽ ഉറക്ക ഗുളിക നല്കി മകനെ വീഴ്ത്തുകയായിരുന്നു.കൊലപ്പെടുത്തിയ ശേഷം ഓരോ അവയവവും കുളിമുറിയിൽ വെയ്ച്ച് വെട്ടി മാറ്റുകയായിരുന്നു. അതും ജന്മം കൊടുത്ത കൈകൾ കൊണ്ട് തന്നെ സ്വന്തം പൊന്നോമയുടേ തലയും, കാലുകളും കൈകളും,വയർ പിളർന്ന് ആന്തരാവയവങ്ങൾ വരെ പ്രത്യേകം തരം തിരിച്ച് കൂടുകളിലാക്കി. ഇളയ മക്‌ന്റെ സഹായത്തോടെയാണ് അമ്മ ഈ ക്രൂരകൃത്യം ചെയ്തത്. യു.ടുബ് വീഡിയോകൾ നോക്കി അതു പോലെ തന്നെ മകനെ ഇല്ലാതാക്കി. കൃത്യ സമയത്തും അമ്മയും മകനും യു.ടുബ് വീഡിയോകൾ നോക്കി അതു പോലെ ചെയ്തു.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് അമ്മ മകനെ ഇല്ലാതാക്കിയത്. ദൃശ്യം സിനിമ മോഡലില്‍ കൊലപാതകം നടത്താനായിരുന്നു പദ്ധതി. കമ്പത്തെ രണ്ട് മീന്‍പിടുത്തക്കാരാണ് അതീവ ജാഗ്രതയോടെ തയ്യാറാക്കിയ കൊലപാതകത്തിന്റെ ചുരുള്‍ ആഴിച്ചത്. ആ മീൻ പിടുത്തക്കാർക്ക് ആദ്യം തന്നെ സല്യൂട്ട്.കമ്പം കാട്ടുക്കല്‍തെരുവില്‍ വിഘ്‌നേശ്വരന്‍ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അമ്മ സെല്‍വി സഹോദരന്‍ വിജയ ഭാരത് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് തലയും കൈയും കാലും അറുത്ത് മാറ്റിയ നിലയില്‍ ഉടല്‍ മാത്രം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വൈഗയിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലില്‍ നിന്നും കണ്ടെത്തിയത്. കൊലുപാതകം നടത്തുന്നതിന് മുമ്പായി ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശം പല പ്രാവശ്യം കണ്ടിരുന്നതായി വിജയഭാരത് പോലീസിനോട് വെളിപ്പെടുത്തി.

വിഘ്‌നേശ്വരനെ കൊലപ്പെടുത്തിയ ശേഷം തലയും കൈകാലുകളും വെട്ടിമാറ്റാന്‍ ഉപയോഗിച്ചത് ഇറച്ചി വെട്ടുന്ന കത്തി ആയിരുന്നു. കൈയ്യും കാലുകളും വെട്ടി മാറ്റി. വയർ പിളർന്ന് ആന്തരികാവയവങ്ങൾ മറ്റൊരു കൂട്ടിലാക്കി.തുടർന്ന് തലയും അറുത്തു മാറ്റുകയായിരുന്നു. തുടർന്ന് എല്ലാ അവയവങ്ങളും കുടൽ മാലയും ഉദരവും വെവ്വേറെ ആക്കി പാക്ക് ചെയ്തു. ശരിക്കും ഒരു അറവു ശാലയിൽ ചെയ്യുന്നതു പോലെ തന്നെ ശവം തീനികൾ ഇതൊക്കെ ചെയ്തു. അപ്പോഴും കൊലയാളിയായ അമ്മക്കും ഇളയ മകനും ഒരു മാനസീക വിഷമവും തളർച്ചയും വന്നില്ല. അവരിലെ കൊലയാളിയും മനുഷ്യ മൃഗവും കൂടുതൽ കുറ്റകൃത്യങ്ങൾക്കായി ദാഹിക്കുകയായിരുന്നു. എല്ലാം ചെയ്തത് 10 മാസം ചുമന്ന് ജീവൻ നല്കിയ അമ്മ തന്നെ. ഇങ്ങിനെ കൊല്ലാൻ ഒരു അമ്മയും ഒരു ജീവൻ ഭൂമിയിൽ നല്കാതിരിക്കട്ടേ എന്ന് ഓടികൂടിയ നാട്ടുകാർ ശപിച്ച് പറയുന്നതും കേൾക്കാമായിരുന്നു.

കൊലപാതകത്തിന് ശേഷം വിദഗ്ധമായി മൃതദേഹം മറവ് ചെയ്തു. ശേഷം യാതൊന്നും സംഭവിക്കാത്ത വിധത്തില്‍ സാധാരണ ദിവസത്തെ പോലെ തന്നെ ജീവിതം തുടര്‍ന്നുപോകാനായിരുന്നു ഇരുവരുടെയും പദ്ധതി. ഞായറാഴ്ച രാത്രി പത്തരയോടെ കമ്പം ചുരുളിപ്പെട്ടില്‍ റോഡില്‍ വിഘ്‌നേശ്വരന്റെ ഉടല്‍ ഉപേക്ഷിക്കുകയാണ് ഇവര്‍ ലക്ഷ്യം വെച്ചത്. ഇത് പ്രകാരം എത്തിയപ്പോള്‍ ഇവിടെ മീന്‍ പിടിക്കാന്‍ കാത്തിരുന്ന രണ്ട് പേര്‍ ഇവരെ കണ്ടു. രാത്രിയില്‍ ഒരു സ്ത്രീയും പുരുഷനും ബൈക്കില്‍ എത്തി ചാക്കുകെട്ട് വെള്ളത്തില്‍ ഉപേക്ഷിക്കുന്നത് കണ്ട ഇവര്‍ക്ക് സംശയം തോന്നി. ബൈക്ക് നമ്പര്‍ ഇവര്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് വിവരം തിരക്കി. ഭര്‍ത്താവ് മരിച്ചതിന് വീട്ടില്‍ നടത്തിയ പൂജയുടെ അവശിഷ്ടങ്ങളാണ് ചാക്കില്‍ കെട്ടി തള്ളിയത് എന്നായിരുന്നു സെല്‍വിയുടെ മറുപടി. ചാക്കുകെട്ട് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും ഒഴുക്ക് കുറവായിരുന്നതിനാല്‍ അധികം നീങ്ങിയിരുന്നില്ല.സെല്‍വിയും വിജയ ഭാരതും മടങ്ങിയപ്പോള്‍ സംശയം തോന്നിയ മീന്‍പിടുത്തക്കാര്‍ ചാക്കുകെട്ട് അഴിച്ച് പരിശോധിച്ചു. ചാക്കിനുള്ളില്‍ തലയും കൈയ്യും കാലും ഇല്ലാത്ത മനുഷ്യ ഉടലാണെന്ന് മനസിലായതോടെ പോലീസിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ പോലീസ് എത്തി. തുടര്‍ന്ന് മീന്‍പിടുത്ത കാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തുണ്ടായിരുന്ന സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍ നിന്നും പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് സെല്‍വിയെയും വിജയ ഭാരതിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇരുവരും കുറ്റ സമ്മതം നടത്തി. വിഘ്‌നേശ്വരനെ കൊലപ്പെടുത്തിയ ശേഷം തലയും കൈകാലുകളും വെട്ടിമാറ്റാന്‍ ഉപയോഗിച്ചത് ഇറച്ചി വെട്ടുന്ന കത്തി. കൈകാലുകളും തലയും അറുത്തുമാറ്റി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചത് പിടിക്കപ്പെടാതിരിക്കാനാണെന്ന് പ്രതികള്‍ പറഞ്ഞു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു കൊലപ്പെടുത്തിയ ശേഷമായിരുന്നു ഈ ക്രൂരപ്രവൃത്തി.

ജനം നല്കിയ അമ്മ തന്നെ തന്റെ പൊന്നോമനകളേ കൊന്നു തള്ളുന്നത് കേരലത്തിൽ കൂടുകയാണ്‌. കണ്ണൂരിൽ നിന്നും ഞെട്ടിപ്പിക്കുന്ന വാർത്തകൾ വന്നതിനു തൊട്ട് പിന്നാലെയാണ്‌ ഇപ്പോൾ ഇടുക്ക്കിയിൽ നിന്നും ഇതേ വാർത്ത വരുന്നത്. അതും മനുഷ്യ മനസാക്ഷിയേ തന്നെ സങ്കടപെടുത്തുന്ന വാർത്ത.