അറയ്ക്കൽ ജോയി എന്ന കപ്പൽ ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് ചില ഞെട്ടിക്കുന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമയും വയനാട് സ്വദേശിയുമായ അറയ്ക്കൽ ജോയി മരണപ്പെട്ടത് ഏപ്രിൽ 23നാണ്. ദുബൈയിലെ ഒരു കെട്ടിടത്തിന്റെ പതിനാലം നിലയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. ബിസിനസിലെ സാമ്പത്തിക തകർച്ചയാണ് അറയ്ക്കൽ ജോയി മരിക്കാൻ കാരണം എന്നാണ് ദുബൈ പോലീസ് വ്യക്തമാക്കിയത്. ഇതിനു പിന്നാലെ പിതാവിന്റെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മകൻ പോലീസിൽ പരാതിയിൽ നല്കിയിട്ടുണ്ട്.
യു.എ.ഇ എക്സ്ഞ്ചേഞ്ചിന്റെ തകർച്ചയിലേക്ക് നയിച്ച മലയാളികളുടെ കരങ്ങൾ തന്നെ ആണ് അറക്കൽ ജോയിയുടെ മരണത്തിന് പിന്നിലും എന്നാണ് പുറത്തുവരുന്ന വിവരം. ജോയിയുടെ ബിസിനസിലെ പണം ഡോ ബി ആർ.ഷെട്ടിയുടെ ആളുകൾക്ക് കൈമാറിയിരുന്നു എന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ സഹോദരങ്ങളായ പ്രശാന്ത് മാങ്ങാട്ടിനും, പ്രമോദ് മാങ്ങാട്ടിനും ജോയിയുടെ മരണത്തിൽ പങ്കുണ്ടെന്ന സംശയം ശക്തമാകുന്നു. ഇവര് ഇന്ന് കേസിൽ പെട്ട് ഒളിവിൽ കഴിയുകയാണ്. യു.എ.യിൽ നിന്നും ജീവനും കൊണ്ട് ഇബ്വരും സംഘവും ഒളിച്ചോടുകയായിരുന്നു. ഷെട്ടിയുടേ ഏറ്റവും വലിയ സാമ്രാജ്യമായ എൻ.എം സി ആശുപത്രി ശ്രംഘലയുടെ സി.എ.ഒ ആയിരുന്നു പ്രശാന്ത് മാങ്ങാട്ട്. യു.എ ഇ എക്സ്ചേചിന്റെ സി.എ. ഒ ആയിരുന്നു പ്രമോദ് മാങ്ങാട്ട്. ഈ രണ്ട് സഹോദരന്മാർ ഷെട്ടിയുടെ സാമ്രാജ്യങ്ങൾ ഭരിച്ചപ്പോൾ ആണ് ബില്യൺ കണക്കിനു ഡോളർ ദുബൈയിലെ ബാങ്കുകളേ വഞ്ചിച്ച വൻ കുംഭ കോണം നടന്നതും.
യുഎഇ പ്രവാസികളെ പെരുവഴിയിലാക്കി മാങ്ങാട്ട് സഹോദരന്മാര്‍ മുങ്ങി
യുഎഇയെ 20250 കോടി പറ്റിച്ച് മലയാളി, പാലക്കാട് കാരൻ പ്രശാന്ത് മാങ്ങാട്ട് പ്രതി
കൂലിക്കാരായി ഗൾഫിൽ പോയി കോടീശ്വരന്മാരാകുന്നവർക്ക് പിന്നിൽ, പ്രശാന്ത് മാങ്ങാട്ട് കോടീശ്വരനായത്