സ്വത്ത് തർക്കം ,മരുമകൻ അമ്മാവനേയും ഇളയമ്മയേയും ഉൾപ്പെടെ 4പേരേ കൊലപ്പെടുത്തി

കാസർകോട് : സ്വത്ത് തർക്കം കാസർകോട് 4 അരും കൊലയിലേക്ക് നയിച്ചു. അമ്മാവനേയും ഇളയമ്മയേയും മറ്റ് 2 ബന്ധുക്കളേയും ഞെടിയിടയിൽ മരുമകൻ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി. കർണാടകയോടു ചേർന്നുള്ള അതിർത്തി ഗ്രാമമായ പൈവളികെ ബായർ കനിയാല സുദമ്പളെയിലെ സദാശിവ (55), വിട്ട്ല(75), ബാബു(78), ദേവകി (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ടവരുടെ സഹോദരിയുടെ മകൻ ഉദയയൻ എന്ന 40കാരനാണ്‌ ഈ ക്രൂരകൃത്യം ചെയ്തത്

കൊലപ്പെട്ടവർ ടി.വിയിൽ വാർത്ത കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് ശാന്തനായി ഇവിടെ എത്തിയ കൊലയാളി പെട്ടെന്ന് പ്രകോപനം ഒന്നും ഇല്ലാതെ കൈയ്യിൽ കരുതിയ മഴു എടുത്ത് എല്ലാവരേയും വെട്ടുകയായിരുന്നു. ചിലർ ഒരു വെട്ടിനു തന്നെ മരണപ്പെട്ട നിലയിൽ ആയിരുന്നു.

കൊലപാതകം കണ്ട് ഭയന്നോടിയ ഉദയയുടെ അമ്മ ലക്ഷ്മി അയല്‍വീട്ടില്‍ അഭയംതേടി.ലക്ഷ്മി നാട്ടുകാരേ അറിയിച്ചത് പ്രകാരം ആളുകൾ ഓടികൂടിയപ്പോൾ ചോരയിൽ കുളിച്ച് 4 മൃതദേഹങ്ങൾ ആണ്‌ കണ്ടത്. കൈയ്യിൽ ഈ സമയം മഴുവുമായി കൊലയാളി ഉദയനും നില്പ്പുണ്ടായിരുന്നു. മൃതദേഹത്തിൽ നിന്നും അനക്കം ഉണ്ടോ എന്നും എല്ലാവരുടേയും മരണം ഉറപ്പാക്കുകയും ആയിരുന്നു കൊലയാളി കാവൽ നിന്നതിന്റെ ഉദ്ദേശ്യം. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പാടുപെട്ട് കീഴടക്കുകയും ഒരു തൂണിൽ പിടിച്ച് കെട്ടുകയും ആയിരുന്നു. നാട്ടുകാരെയും ഗ്രാമത്തേ ഒന്നാകെ സംഭവം ഭയപ്പെടുത്തി. കുടുംബ വിഷയവും സ്വത്ത് തർക്കവും ഇത്തരത്തിൽ എത്തിയത് അവിചാരിതം ആയിട്ടായിരുന്നു.

ട്രഷറിയിലെ IAS ഏമാന്റെ വെറും 2 കോടി ഒന്ന് അടിച്ചുമാറ്റി,കട്ടുബോധിച്ചത് NGO നേതാവ്,മുഖ്യന്‍ പാടുന്നു എന്ത് വിധിയിത് വല്ലാത്ത ചതിയിത്