പുൽവാമയിൽ ഏറ്റുമുട്ടൽ. സി ആർ പി ജവാന് വീരമൃത്യു. കശ്മീർ താഴ്വര തീവ്രവാദികളുടെ വിഹാര കേന്ദ്രമോ?
പുൽവാമയിൽ ഏറ്റുമുട്ടൽ; സിആര്പി ജവാന് വീരമൃത്യു.കശ്മീർ താഴ്വര തീവ്രവാദികളുടെ വിഹാര കേന്ദ്രമായി മാറുന്നു. പുല്‍വാമയില്‍ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കേന്ദ്ര റിസര്‍വ് പൊലീസിലെ ജവാന്‍ മരിച്ചു. സി.ആര്‍.പി.എഫിന്റെ 134ാം ബറ്റാലിയനിലുള്ള നിസാര്‍ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത് . ഇദ്ദേഹത്തിന്റെ വീടിനു നേരെആയിരുന്നു തീവ്രവാദആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിസാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാശ്മീരിലെ മഹോദപുരയിലെ ബാങ്കില്‍ രണ്ട് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പ്രദേശവാസിയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.അതേസമയം പൊലീസുകാരെ തട്ടികൊണ്ട് പോകുന്ന സംഭവങ്ങൾ താഴ്വരയിൽ തുടർക്കഥയാണ്. മുദാഷിർ അഹമ്മദ് എന്ന പോലീസുകാരനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി കാണിച്ചു കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇൗ മാസം ആദ്യം ജാവേദ് ദർ എന്ന പൊലീസുകാരനെ തീവ്രവാദികൾ തട്ടികൊണ്ട് പോവുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് മുമ്പും പൊലീസുകാരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി പരാതികൾ ലഭിച്ചിരുന്നു.ജൂലായ് 20 ന് മുഹമ്മദ് സലിം ഷാ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ തീവ്രവാദികള്‍ കുല്‍ഗാമിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു. ജൂണില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ സൈനികന്‍ ഔറംഗസേബിന്റെ മൃതദേഹം ജൂണ്‍ 14 ന് ഗുസൂ പുല്‍വാമയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു.
https://youtu.be/fKuZ9zFhAYI