ചീപ്പ് പബ്ളിസിറ്റി നേടുന്ന സമയത്ത് നാലുപേർക്ക് വല്ല ഉപകാരവും ചെയ്തു കൂടേ

വിജയ് യേശുദാസിനെ തുറന്ന് കാട്ടി തമിഴ് മലയാളം ഗായകൻ കൗശിക് മേനോൻ.പൂച്ചക്കാരു മണികെട്ടും എന്ന വിധത്തിൽ ഫീൽഡിൽ ഉള്ള എല്ലാവരും ഗാനഗന്ധർവന്റെ മകനെതിരെ ക..മ..എന്നൊരക്ഷരം ഉരിയാടാതിരുന്നപ്പോൾ കൗശിക് മേനോൻ രംഗത്ത് വരികയാണ്‌.ചെന്നൈയിൽ സ്വന്തമായി സ്റ്റുഡിയോ ഉള്ള കൗശിക് പാലക്കാട് സ്വദേശിയാണ്‌.വിജയ് യേശുദാസ് ഇതെല്ലാം മനപൂർവ്വം പറഞ്ഞതാണ്‌ എന്നും അദ്ദേഹം സമർഥിക്കുന്നു. മാത്രമല്ല വിജയ് യേശുദാസിന്റെ യഥാർഥ മുഖവും തുറന്ന് കാട്ടുകയാണ്‌ കൗശിക്

യേശുദാസിന്റെ മകൻ വിജയ് യേശുദാസിന്‌ വേദികളിൽ കിട്ടുന്നത് അമിതമായ പ്രാധാന്യം എന്ന് ചൂണ്ടിക്കാട്ടുകയാണ്.ഒരു അവാർഡ് ദാനം പോലെ ഉള്ള ചടങ്ങിൽ പോലും അവാർഡ് വാങ്ങിക്കുന്ന ആളേക്കാൾ വലിയ പരിഗണനയാണ്‌ വിജയ് യേശുദാസിനു ലഭിക്കുന്നത്. വലിയവരായ മ്യുസീഷ്യന്മാർ എല്ലാം ഇരിക്കുമ്പോൾ തന്നെയാണ്‌ ഈ അമിത പരിഗണന.ഇതെല്ലാം അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലാണ്‌ ലഭിക്കുന്നത്. ഒന്നിച്ചുള്ള പരിപാടിയിൽ ഞങ്ങൾ കഴിക്കുന്ന ഭക്ഷണം ആണോ അദ്ദേഹം കഴിക്കുന്നത്?അത് കഴിക്കുമോ എന്നു പോലും അറിയില്ല. കാരണം ഇത്തരം സന്ദർഭത്തിൽ ഞങ്ങൾ എല്ലാവരോടും ചോദിക്കാതെ വിജയ് യേശുദാസിനോട് മാത്രം ഇത് കഴിക്കുമോ എന്ന് സ്പെഷ്യലായി വന്ന് അന്വേഷിക്കുന്നത് ഉണ്ടായിട്ടുണ്ട്. ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോൾ പോലും അവിടെ ഉണ്ടാകുന്ന വേർതിരിവുകൾ ആണ്‌ കൗശിക് മേനോൻ സൂചിപ്പിക്കുന്നത്.

ഞങ്ങളേ പോലെ ഉള്ള ഗായകർക്ക് പിതാക്കളുടെയോ മറ്റോ ഒരു സപോർട്ടും പശ്ചാത്തലവും ഇല്ലായിരുന്നു. ആരേലും ഒന്ന് സഹായിക്കാൻ ഉണ്ടായിരുന്നു എങ്കിൽ എത്രയോ നല്ല കാര്യങ്ങൾ ചെയ്യാൻ ആകുമായിരുന്നു.വിജയ് യേശുദാസ് മലയാളത്തിൽ പാടില്ല എന്ന് പറഞ്ഞത് അദ്ദേഹം അബദ്ധത്തിൽ പറഞ്ഞതോ മാഗസിൻ തെറ്റായ വിധത്തിൽ കൊടുത്തതോ അല്ലെന്നും കൗശിക് മേനോൻ ചൂണ്ടിക്കാട്ടുന്നു. ഇതിനാധാനമായി കൗശിക് വിജയ് യേശുദാസുമായി മറ്റൊരാൾ നടത്തിയ ചാറ്റും പുറത്ത് വിട്ടു..അതിങ്ങനെ

”Unknown : ചേട്ടാ നിങ്ങൾ മലയാളത്തിൽ പാടുന്നതു നിർത്തി എന്ന് വനിതയിൽ കണ്ടു സത്യമാണോ അതോ ചുമ്മാ rating കിട്ടാൻ വേണ്ടി ചെയ്യുന്നതാണോ ?
Vijay Yesudas : ഹ ഹ ംം എങ്ങനെ വേണമെങ്കിലും ചിന്ദിക്കാം
Unknown : ഇതിപ്പോ വൈറൽ ആയല്ലോ ചേട്ടാ
Vijay Yesudas : എന്നാൽ വളരെ നല്ലതു”

വിജയ് യേശുദാസ് 10 ശതമാനം കഴിവിലും 90 % പിതാവിന്റെ നിഴലിലും ലക്കിലും കടന്നു വന്നായാളാണ്‌. മലയാളത്തിൽ പാടില്ല എന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ലെങ്കിൽ വനിതയുടെ കവർ ചിത്രം ഇപ്പോഴും മാറ്റിയിട്ടില്ല എന്നും ഞാൻ പാടില്ല മലയാള സിനിമയിൽ എന്നു തന്നെയാണ്‌ ഇപ്പോഴും കവർ പേജിൽ ഉള്ളത് എന്നും കൗശിക് ചൂണ്ടിക്കാട്ടി. വനിതക്ക് തെറ്റു പറ്റിയിട്ടില്ല എന്ന് അവരുടെ നിലപാടിൽ നിന്നും മനസിലാക്കാം.എന്നാൽവിജയ് യേശുദാസ് ഒരു കാര്യം മനസിലാക്കണം..താങ്കൾക്ക് ഏറ്റവും അധികം പാട്ടും അവാർഡും, പ്രശസ്തിയും ഒക്കെ നേടി തന്നത് മലയാളം പാട്ടുകളാണ്‌ എന്നും കൗശി മേനോൻ ചൂണ്ടിക്കാട്ടി.

കൗശിക് പറയുന്നത്

(ഓഹോ അഭിനേതാവല്ലേ script കേട്ട ശേഷം അഭിനയിക്കുന്ന പതിവ്?
ഇപ്പോ ഇത് പാട്ടിലും തുടങ്ങിയോ ?സംഗീതത്തിൽ നല്ലതു,മോശം എന്ന വേർതിരിവുണ്ടോ?സംഗീത സംവിധായകർ തരുന്ന ഏതൊരു പാട്ടും ഭംഗിയായി പാടികൊടുക്കുക എന്ന ധർമം മാത്രമേ പാട്ടുകാർക്കു ചെയ്യേണ്ടതായി ഉള്ളു )അതുശരി അപ്പോൾ താങ്കളുടെ permission പോലുമില്ലാതെയാണ് ഇങ്ങനെ ഒരു cover headline,Vanitha magazine കൊടുത്തിരിക്കുന്നെ എന്നാണ് താങ്കൾ പറഞ്ഞു വരുന്നത്?
അങ്ങനെ ആണെങ്കിൽ അതിനു പ്രതികരിക്കുവല്ലേ വേണ്ടത്?ഏതൊരു ഗായകനുംപറയാൻ ആഗ്രഹിക്കാത്ത കാര്യമല്ലേ head line ആയി വന്നത് ?
ഈയിടെ മലയാളത്തിലെ ഒരു യുവനടൻ അവർ പറയാത്ത ഒരു സാധാരണ കാര്യം പോലും ആ write up പുറത്തു വന്ന അടുത്ത നിമിഷം ആ നടനും നടിയും അവരുടെ തന്നെ social media വഴി അതു തിരുത്തുകയാണ് ഉണ്ടായത് .താങ്കളെ പോലെ “ഞാൻ ഇനി മലയാളത്തിൽ പാടില്ല “എന്നെഴുതിയ മാഗസിന്റെ കവർ ,instagram story ആയി ഇട്ടിരുന്നില്ല,
ഒരു ഗായകനും അതിനു കഴിയില്ല എന്നതാണ് സത്യം!വനിതാ മാഗസിന് പബ്ലിസിറ്റിയുടെ ആവശ്യം ഇല്ല , പക്ഷെ വിജയിന്റെ നിലനിൽപിന് ഒരു ചീപ്പ് പബ്ലിസിറ്റി അത്യന്താപേക്ഷിതമായിരുന്നു അതു വളരെ ഭംഗിയായി ചെയ്യുകയും ചെയ്തു.ഇങ്ങനെ സമയം കളയുന്നതിനു പകരം നാലുപേർക്ക് വല്ല നന്മയും ചെയ്തൂടെ?എന്തായാലും അംഗീകാരം കിട്ടുന്നില്ല എന്നു പറഞ്ഞ അടുത്ത നിമിഷം തന്നെ മികച്ച പിന്നണി ഗായകനുള്ള അവാർഡ് കൊടുത്ത kerala critics award ജൂറിക്ക് എന്റെ പ്രത്യേക അഭിനന്ദനം!