വിജയ് യേശുദാസിനെ തുറന്ന് കാട്ടി തമിഴ് മലയാളം ഗായകൻ കൗശിക് മേനോൻ.പൂച്ചക്കാരു മണികെട്ടും എന്ന വിധത്തിൽ ഫീൽഡിൽ ഉള്ള എല്ലാവരും ഗാനഗന്ധർവന്റെ മകനെതിരെ ക..മ..എന്നൊരക്ഷരം ഉരിയാടാതിരുന്നപ്പോൾ കൗശിക് മേനോൻ രംഗത്ത് വരികയാണ്.ചെന്നൈയിൽ സ്വന്തമായി സ്റ്റുഡിയോ ഉള്ള കൗശിക് പാലക്കാട് സ്വദേശിയാണ്.വിജയ് യേശുദാസ് ഇതെല്ലാം മനപൂർവ്വം പറഞ്ഞതാണ് എന്നും അദ്ദേഹം സമർഥിക്കുന്നു. മാത്രമല്ല വിജയ് യേശുദാസിന്റെ യഥാർഥ മുഖവും തുറന്ന് കാട്ടുകയാണ് കൗശിക്
യേശുദാസിന്റെ മകൻ വിജയ് യേശുദാസിന് വേദികളിൽ കിട്ടുന്നത് അമിതമായ പ്രാധാന്യം എന്ന് ചൂണ്ടിക്കാട്ടുകയാണ്.ഒരു അവാർഡ് ദാനം പോലെ ഉള്ള ചടങ്ങിൽ പോലും അവാർഡ് വാങ്ങിക്കുന്ന ആളേക്കാൾ വലിയ പരിഗണനയാണ് വിജയ് യേശുദാസിനു ലഭിക്കുന്നത്. വലിയവരായ മ്യുസീഷ്യന്മാർ എല്ലാം ഇരിക്കുമ്പോൾ തന്നെയാണ് ഈ അമിത പരിഗണന.ഇതെല്ലാം അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലാണ് ലഭിക്കുന്നത്. ഒന്നിച്ചുള്ള പരിപാടിയിൽ ഞങ്ങൾ കഴിക്കുന്ന ഭക്ഷണം ആണോ അദ്ദേഹം കഴിക്കുന്നത്?അത് കഴിക്കുമോ എന്നു പോലും അറിയില്ല. കാരണം ഇത്തരം സന്ദർഭത്തിൽ ഞങ്ങൾ എല്ലാവരോടും ചോദിക്കാതെ വിജയ് യേശുദാസിനോട് മാത്രം ഇത് കഴിക്കുമോ എന്ന് സ്പെഷ്യലായി വന്ന് അന്വേഷിക്കുന്നത് ഉണ്ടായിട്ടുണ്ട്. ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോൾ പോലും അവിടെ ഉണ്ടാകുന്ന വേർതിരിവുകൾ ആണ് കൗശിക് മേനോൻ സൂചിപ്പിക്കുന്നത്.
ഞങ്ങളേ പോലെ ഉള്ള ഗായകർക്ക് പിതാക്കളുടെയോ മറ്റോ ഒരു സപോർട്ടും പശ്ചാത്തലവും ഇല്ലായിരുന്നു. ആരേലും ഒന്ന് സഹായിക്കാൻ ഉണ്ടായിരുന്നു എങ്കിൽ എത്രയോ നല്ല കാര്യങ്ങൾ ചെയ്യാൻ ആകുമായിരുന്നു.വിജയ് യേശുദാസ് മലയാളത്തിൽ പാടില്ല എന്ന് പറഞ്ഞത് അദ്ദേഹം അബദ്ധത്തിൽ പറഞ്ഞതോ മാഗസിൻ തെറ്റായ വിധത്തിൽ കൊടുത്തതോ അല്ലെന്നും കൗശിക് മേനോൻ ചൂണ്ടിക്കാട്ടുന്നു. ഇതിനാധാനമായി കൗശിക് വിജയ് യേശുദാസുമായി മറ്റൊരാൾ നടത്തിയ ചാറ്റും പുറത്ത് വിട്ടു..അതിങ്ങനെ
വിജയ് യേശുദാസ് 10 ശതമാനം കഴിവിലും 90 % പിതാവിന്റെ നിഴലിലും ലക്കിലും കടന്നു വന്നായാളാണ്. മലയാളത്തിൽ പാടില്ല എന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ലെങ്കിൽ വനിതയുടെ കവർ ചിത്രം ഇപ്പോഴും മാറ്റിയിട്ടില്ല എന്നും ഞാൻ പാടില്ല മലയാള സിനിമയിൽ എന്നു തന്നെയാണ് ഇപ്പോഴും കവർ പേജിൽ ഉള്ളത് എന്നും കൗശിക് ചൂണ്ടിക്കാട്ടി. വനിതക്ക് തെറ്റു പറ്റിയിട്ടില്ല എന്ന് അവരുടെ നിലപാടിൽ നിന്നും മനസിലാക്കാം.എന്നാൽവിജയ് യേശുദാസ് ഒരു കാര്യം മനസിലാക്കണം..താങ്കൾക്ക് ഏറ്റവും അധികം പാട്ടും അവാർഡും, പ്രശസ്തിയും ഒക്കെ നേടി തന്നത് മലയാളം പാട്ടുകളാണ് എന്നും കൗശി മേനോൻ ചൂണ്ടിക്കാട്ടി.
കൗശിക് പറയുന്നത്