കേരളം സുരക്ഷിതമല്ല, ഞാൻ കേരളം വിടുകയാണ് – ആക്രമിക്കപ്പെട്ട വീട്ടമ്മ

തിരുവനന്തപുരം .  കേരളം സുരക്ഷിതമല്ല, ഞാൻ കേരളം വിടുകയാണ്. വഞ്ചിയൂരിൽ നടുറോഡിൽ അജ്ഞാതനാൽ ആക്രമിക്കപ്പെട്ട വീട്ടമ്മ കർമ്മ ന്യൂസിനോട് പറഞ്ഞ വാക്കുകൾ ആണിത്. ‘നിന്റെ ദേഹത്ത് തൊട്ടാൽ എന്ത് ചെയ്യുമെടീ’ ‘കേരളം സുരക്ഷിത മല്ല. ഡ്രഗ്സ് ഉപയോഗം കൂടിയിരിക്കുന്നു. മദ്യം പോലെ അല്ല. സാന്ത്യ കഴിഞ്ഞാൽ ഒറ്റക്ക് പോകരുത് എന്നാണ് എനിക്ക് കേരളത്തിലെ അമ്മമാരോടും കുട്ടികളോടും പറയാനുള്ളത്’ – വീട്ടമ്മ നൊമ്പരത്തോടെ പറയുന്നു.

‘എനിക്ക് ആരോടും പറയാൻ തോന്നിയില്ല. കണ്ടു നിന്ന സെക്യൂരിറ്റിക്കാരന് വണ്ടിയുടെ നമ്പർ എങ്കിലും എടുത്ത് നൽകാമായിരുന്നു. അത് പോലും ഉണ്ടായില്ല. സംഭവ ശേഷം രണ്ടു ദിവസം നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.’ വീട്ടമ്മ പറയുന്നു. വഞ്ചിയൂരിലെ മൂലവിളാകം ജംക്‌ഷനിൽ വെച്ചായിരുന്നു യുവതി ആക്രമിക്കപ്പെടുന്നത്. മെഡിക്കൽ സ്റ്റോറിൽനിന്ന് മടങ്ങുമ്പോൾ അ‍ജ്ഞാതൻ അവരെ പിന്തുടർന്നു. ആക്രമിക്കാൻ ശ്രമിച്ചപ്പോൾ യുവതി വേഗത്തിൽ വാഹനം ഓടിച്ചുപോയി. വാഹനം വീട്ടുവളപ്പിലേക്കു കയറ്റാൻ ശ്രമിക്കുമ്പോൾ ബൈക്കിലെത്തിയയാൾ വാഹനം മുന്നിലേക്ക് കയറ്റി തടഞ്ഞു.

ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. അക്രമി തലമുടി കുത്തിപ്പിടിച്ച് അടുത്തുള്ള കരിങ്കൽ ചുമരിലേക്ക് ഇടിച്ചു. ഇടതു കണ്ണിനും കവിളിലും പരുക്കേറ്റ യുവതി ചോരയൊലിക്കുന്ന മുഖവുമായിട്ടാണ് വീട്ടിലേക്ക് കയറി ചെല്ലുന്നത്. വീട്ടിലെത്തിയ അവർ മകളോട് വിവരം പറഞ്ഞു. മകളാണ്‌ പേട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്. പേട്ട പോലീസിൽ നിന്ന് വളരെ മോശമായ പ്രതികരണമാണ് ഉണ്ടായത്. പോലീസ് കമ്മീഷണർക്ക് മുന്നിൽ പരാതിപെട്ടതിനെ തുടർന്നാണ് നടപടിക്കുള്ള നീക്കങ്ങൾ ഉണ്ടായത്’ – വീട്ടമ്മ പറയുന്നു.
സമ്പൂർണ വീഡിയോ സ്റ്റോറി കാണുക