കെ.കെ രാഗേഷിൻറെ ഭാര്യയുടെ നിയമനം വിവാദത്തിൽ

സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് നിയമനം നൽകിയത് വിവാ​ദത്തിൽ. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായാണ് നിയമനം നൽകിയത്. വിവാദത്തെ തുടർന്ന് മാസങ്ങളായി മാറ്റിവെച്ചിരുന്ന ലിസ്റ്റിനാണ് സിൻഡിക്കേറ്റ് ഇപ്പോൾ അംഗീകാരം നൽകിയത്.

ഇന്ന് ചേർന്ന കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് അസ്സോസിയേറ്റ് പ്രൊഫസർ റാങ്ക് ലിസ്റ്റ് അംഗീകരിച്ചത്. പ്രിയ വർഗ്ഗീസിന്റെ നിയമനത്തിന് അനുകൂലമായ നിയമോപദേശം സർവകലാശാല വാങ്ങിയ ശേഷമാണ് മാസങ്ങളായി തടഞ്ഞുവെച്ച് ലിസ്റ്റ് അംഗീകരിച്ചത്. അടിസ്ഥാന യോഗ്യതയായ എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ലെന്ന ആക്ഷേപത്തെ തുടർന്നാണ് പ്രിയ വർഗ്ഗീസിന്റെ നിയമനം വിവാദമായത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയയെ പിൻവാതിൽ വഴി നിയമിക്കാൻ നീക്കം നടക്കുന്നു എന്നായിരുന്നു ആക്ഷേപം.