ലഹരി പാർട്ടിക്ക് ആളേ കൂട്ടാൻ ഉണ്ണി മുകുന്ദന്റെ പേർ ഉപയോഗിച്ചു, ബ്രില്യന്റെ ജോർജും മാളവികയും നടത്തിയ തട്ടിപ്പുകൾ

കൊച്ചിയിൽ ലഹരി പാർട്ടി നടത്തി അറസ്റ്റിലായ ഫിറ്റ്നസ് ട്രയിനർ ബ്രില്യന്റ് ജോർജ് നടൻ ഉണ്ണി മുകുന്ദന്റെ പേരിലും തട്ടിപ്പ് നടത്തി. താൻ ഉണ്ണി മുകുന്ദനെ പരിശീലിപ്പിച്ച ആൾ ആണെന്നും നിരവധി സിനിമാ താരങ്ങൾക്ക് താൻ ഫിറ്റ്നസ് ട്രയിനിങ്ങ് നല്കി എന്നും പറഞ്ഞ് യുവതീ യുവാക്കളേ സ്വാധീനിക്കുകയായിരുന്നു.

ഉണ്ണി മുകുന്ദനെ താൻ പരിശീലിപ്പിച്ചു എന്നായിരുന്നു ബ്രില്യന്റെ ജോർജിന്റെ അവകാശ വാദം. എന്നാൽ ഉണ്ണി മുകുന്ദനു ഇതുവരെ ആകെ രണ്ടേ രണ്ട് ഫിറ്റ്നസ് ട്രയിനർമാർ മാത്രമേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളു. ബ്രില്യന്റ് ജോർജിന്റെ അറസ്റ്റിനു ശേഷമാണ്‌ ഇങ്ങിനെ ഒരു പേരുപോലും നടൻ കേൾക്കുന്നത് എന്ന് പോലീസ് വൃത്തങ്ങൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി

ഫിറ്റ്നസ് സെന്ററിലെ പരിശീലനങ്ങൾ പിന്നീട് നിശാ പാർട്ടികളിലേക്കുള്ള ഒരു വഴിയായി മാറുകയായിരുന്നു.ഫിറ്റ്നസ് സെന്ററിലേക്ക് ആളേ കണ്ടെത്താൻ കൂടിയായിരുന്നു സിനിമാ താരങ്ങളുടെ പേർ ഉപയോഗിച്ചത്. കൊച്ചിയിലെ മയക്ക് മരുന്ന് പാർട്ടികളുടെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമായിരുന്നു കർമ്മ ന്യൂസ് പുറത്ത് വിട്ടത്. ഇതിന്റെ സൂത്ര ധാരൻ ബ്രില്യന്റ് ജോർജ് അറസ്റ്റിലായിരുന്നു. ബ്രില്യന്റെ ജോർജിന്റെ ഫോണിൽ നിന്നും മയക്ക് മരുന്ന് സെക്സ് പാർട്ടികളുടെ ദൃശ്യങ്ങൾ അടക്കം പോലീസിനു ലഭിക്കുകയായിരുന്നു. നിരവധി പെൺകുട്ടികളാണ്‌ ഈ സംഘത്തില്ന്റെ വലയിൽ വീണത്.

ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ബന്ധുക്കളും മാതാപിതാക്കളും അവരുടെ കുടുംബത്തിലെ ചെറുപ്രായക്കാരേ കണ്ട് ഞെട്ടുകയായിരുന്നു.യുവാക്കളും യുവതികളും വീട് വിട്ടാൽ എവിടെ പോകുന്നു എന്നു പോലും പല മാതാപിതാക്കൾക്കും അറിഞ്ഞിരുന്നില്ല. കൊച്ചിയിൽ ജോലി ചെയ്യുന്ന മക്കൾ ജോലിയും വാടക മുറിയുമായി കഴിയുന്നു എന്നാണ്‌ മാതാപിതാക്കളുടെ ധാരണ. കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിൽ അധികവും ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന യുവതികളായിരുന്നു.കൊച്ചിയിലെ മയക്ക് മരുന്ന് പാർട്ടിയിൽ പെൺകുട്ടികളേ എത്തിച്ചിരുന്നത് മാളവിക ഗണേശ് ആയിരുന്നു. മാളവികയുടെ ഭർത്താവ് ദുബൈയിൽ ആണുള്ളത്. എന്നാൽ മാളവിക കൊച്ചിയിൽ ഭർത്താവ് അറിയതെ രഹസ്യ ബന്ധം തുടങ്ങുകയായിരുന്നു.

മാളവിക ഗണേശ് എന്ന ഈ യുവതി തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്‌. ഐ ടി ക്കാരിയാണ്‌. മുമ്പ് വിപ്രോയിൽ 4 വർഷം ജോലി ചെയ്തു. തുടർന്ന് ലെയ്ക്ഷോർ ആശുപത്രിയിൽ ജോലി ചെയ്തു എങ്കിലും അവിടെ നിന്നും പുറത്തായി.ഗൾഫിലുള്ള ഭർത്തവ് വരുൺ ചന്ദ്രമോഹൻ അറിയാതെ കൊച്ചിയിൽ ജീവിതം ആഘോഷമാക്കാൻ ബ്രില്യന്റ് ജോർജിനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവരും മയക്ക് മരുന്ന് ലഹരിയിൽ നടത്തുന്ന ബഡ് റൂം ദൃശ്യങ്ങൾ വരെ ബ്രില്യന്റെ ജോർജിന്റെ മൊബൈലിൽ നിന്നും കണ്ടെടുത്തു.മാളവിക 2 ഭർത്താക്കന്മാരേ വയ്ച്ച് ജീവിക്കുമ്പോൾ പൊടുന്നനേയാണ്‌ മയക്ക് മരുന്ന് കേസിൽ ബ്രില്യന്റ് ജോർജ് അറസ്റ്റിൽ ആകുന്നതും. മാളവിക ഗണേശിനും ബ്രില്യന്റെ ജോർജിനും ഒക്കെ നേരത്തേ തന്നെ കൊച്ചി പോലീസ് മൂക്കുകയർ ഇട്ടിരുന്നു എങ്കിൽ മിസ് കേരള ആൻസി കബീറിന്റെയും അഞ്ജന ഷാജന്റെയും ഒക്കെ മരണം ഒഴിവാക്കാമായിരുന്നു. നമ്പർ 18 ഹോട്ടലിൽ നടന്ന ലഹരി പാർട്ടി മൂലം മാത്രമായിരുന്നു ഈ പെൺകുട്ടികളും ദുരൂഹമായി മരണപ്പെടുന്നത്