അടൂര്‍ ഭാസിക്ക് വഴിപ്പെട്ട് ജീവിക്കുകയായിരുന്നുവെങ്കില്‍ എന്നെ ആകാശത്തോളം പറത്തിയേനെ, തുറന്ന് പറഞ്ഞ് കെപിഎസി ലളിത

മലയളികളുടെ പ്രിയപ്പെട്ട നടിയാണ് കെ പി എസി ലളിത. പത്ത് വയസ്സുള്ളപ്പോള്‍ മുതല്‍ നാടകത്തില്‍ തുടങ്ങിയ അഭിനയ ജീവിതം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ അമ്മ വേഷങ്ങളില്‍ സജീവമാണ്. ഇപ്പോള്‍ അടൂര്‍ ഭാസിയെ കുറിച്ച് കെപിഎസി ലളിത നടത്തിയ വെളിപ്പെടുത്തലാണ് ഏവരെയും ഞെട്ടിക്കുന്നത്. അടൂര്‍ ഭാസി നല്ല നടന്‍ ആണെങ്കിലും ജീവിതത്തില്‍ അദ്ദേഹത്തെ അടുപ്പിക്കാന്‍ കൊള്ളില്ലെന്ന് കെ പി എസി ലളിത പറഞ്ഞു. താന്‍ അത്രയും അനുഭവിച്ചിട്ടുണ്ട്. അട്ട കടിക്കുന്ന പോലെ വിഷമിപ്പിച്ചിട്ടുള്ള ആളാണ് അടൂര്‍ ഭാസി എന്നും കെപിഎസി ലളിത പറയുന്നു.

അടൂര്‍ ഭാസിക്ക് വഴിപ്പെട്ട് ജീവിക്കുകയായിരുന്നുവെങ്കില്‍ എന്നെ ആകാശത്തോളം പറത്തിയേനെ. അത് വേണ്ടെന്ന് പറയുകയായിരുന്നു താന്‍ ചെയ്തതെന്നും കെപിഎസി ലളിത പറയുന്നു.

ഷോട്ടിലൊക്കെ അദ്ദേഹം ഓരോന്ന് കാണിക്കും. ഇത് കണ്ട് നമ്മള്‍ ചിരിക്കും. അപ്പോള്‍ ചിരിവരും. അതിന് വഴക്ക് പറയും. റിഹേഴ്‌സലില്‍ ഇല്ലാത്ത രംഗം ടേക്കില്‍ കണ്ടാല്‍ ചിരിവരും. ഇപ്പോഴും അതങ്ങനെയാണ്. പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയതിന് പിന്നില്‍ അദ്ദേഹമാണ്. ഭരതേട്ടന്‍ ഇതേക്കുറിച്ചൊന്നും നോക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകളില്‍ അടൂര്‍ ഭാസി അഭിനയിച്ചിരുന്നു. അവസാന സമയത്തും അദ്ദേഹത്തിന്റെ മനസ്സില്‍ കാലുഷ്യമുണ്ടായിരുന്നു. എന്തിനാ വന്നതെന്ന് ചോദിച്ചപ്പോള്‍ വെറുതെ വന്നതാണെന്ന മറുപടിയാണ് കൊടുത്തത്.- കെ പി എ സി ലളിത ഒരു അഭിമുഖത്തില്‍ പറഞ്ഞു.