പരാജയങ്ങള്‍ നേരിട്ട സമയത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുക്കാന്‍ നിര്‍ദ്ദേശിച്ചത് പ്രിയ, തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടന്‍. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും കുഞ്ഞും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയകളിലും കുഞ്ചാക്കോ ബോബന്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കുഞ്ഞിന്റെയും ഭാര്യയുടെയും നിരവധി ചിത്രങ്ങള്‍ താരം പങ്കു വെയ്ക്കാറുണ്ട്. പ്രിയ തന്റെ നട്ടല്ലാണെന്ന് പലപ്പോഴും കുഞ്ചാക്കോ ബോബന്‍ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ചാക്കോച്ചന്‍ പ്രിയയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

തന്റെ ഭാര്യ കഥ കേട്ട് ഒക്കെ പറഞ്ഞപ്പോഴാണ് ഉദയയുടെ തിരിച്ചുവരവില്‍ പോലും സിദ്ധാര്‍ത് ശിവ പറഞ്ഞ കഥ സിനിമയാക്കാന്‍ ആത്മവിശ്വാസം തോന്നിയതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഏതൊരു കാര്യത്തിലും ഭാര്യക്ക് നല്‍കുന്ന പരിഗണന വളരെ വലുതാണെന്നും അത് തന്റെ അച്ഛനും അമ്മയില്‍ നിന്നും പഠിച്ച പാഠമാണെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ ഇങ്ങനെ;

‘പലരും പറയാറുണ്ട് ഒരു ഭാര്യ ഭര്‍ത്താവ് ബന്ധത്തില്‍, ഭര്‍ത്താവ് കഷ്ടപ്പെട്ട് ജോലി ചെയ്തു ബുദ്ധിമുട്ടി കൊണ്ട് വരുന്ന കാശ് അല്ലേല്‍ സമ്പാദ്യം വീട്ടുകാരെ അറിയിക്കരുത് എന്നുള്ളത്. പക്ഷെ ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. കാരണം നമ്മള്‍ കഷ്ടപ്പെട്ട് തന്നെയാണ് ഉണ്ടാക്കുന്നതെന്ന് ഭാര്യയും വീട്ടുകാരുമൊക്കെ അറിയണം. എന്നാല്‍ മാത്രമേ അതിന്റെ ഒരു വില അവര്‍ക്ക് മനസിലാവുകയുള്ളൂ. ഞാന്‍ ഇത് കണ്ടുപഠിച്ചത് എന്റെ അപ്പന്റെയും അമ്മയുടെയും ജീവിതത്തില്‍ നിന്നാണ്.

എന്റെ ഓര്‍മ്മയില്‍ അപ്പനും അമ്മയും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ഞാന്‍ കണ്ടിട്ടില്ല. അവര്‍ എപ്പോഴും ഒരുമിച്ച് ആണ് പോകുന്നത് ഒരുമിച്ചാണ് പല കാര്യങ്ങളും തീരുമാനിക്കുന്നത്. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അപ്പോള്‍ എന്റെ ഭാര്യക്കും അതിന്റെതായ പ്രാധാന്യം ഞാന്‍ നല്‍കും’. പരാജയങ്ങള്‍ നേരിട്ട സമയത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചത് ഭാര്യ പ്രിയയാണ്. താന്‍ ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ്, ബി ഉണ്ണികൃഷ്ണന്റെ മാമ്പബി പോലെയുളള സിനിമകള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്ന് ചാക്കോച്ചന്‍ പറഞ്ഞു.