കാവ്യ മാറിയിരുന്നു കരഞ്ഞു, സെറ്റില്‍ നിന്നും പൊയ്‌ക്കോളാന്‍ താന്‍ കാവ്യയോട് പറഞ്ഞു, ലാല്‍ ജോസ് പറയുന്നു

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ചിത്രത്തില്‍ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, ബാലചന്ദ്രമേനോന്‍, കാവ്യ മാധവന്‍, രാധിക തുടങ്ങി നിരവധി താരങ്ങള്‍ വേഷമിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന സമയത്ത് രാധിക അവതരിപ്പിച്ച റസിയയുടെ കഥാപാത്രം തനിക്ക് വേണമെന്ന് കാവ്യാ മാധവന്‍ വാശിപിടിച്ചു എന്ന് പറയുകയാണ് ലാല്‍ ജോസ്. റസിയ എന്ന കഥാപാത്രം തനിക്ക് വേണം എങ്കില്‍ മാത്രമേ ചിത്രത്തില്‍ അഭിനയിക്കൂ എന്നും കാവ്യ വാശിപിടിച്ചു എന്നാണ് സംവിധായകന്‍ പറയുന്നത്.

കാവ്യ വാശിപിടിച്ചെങ്കിലും ഒടുവില്‍ സംഭവിച്ചത് മറ്റൊന്നാണെന്നാണ് ലാല്‍ ജോസ് പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം കഥ മനസിലായില്ലെന്ന് കാവ്യാമാധവന്‍ തന്നോട് പറഞ്ഞു. അതിനാല്‍ വീണ്ടും കഥ പറയാന്‍ ജെയിംസ് ആല്‍ബെര്‍ട്ടിനെ താന്‍ ചുമതലപ്പെടുത്തി. കാവ്യ ഇന്ദ്രജിത്ത് തുടങ്ങിയവര്‍ അഭിനയിക്കുന്ന സീന്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ കാവ്യയെ കണ്ടില്ല. പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനില്‍ മാറിയിരുന്നു കാവ്യ മാധവന്‍ കരയുന്നത് കാണാനിടയായി.

അപ്പോള്‍ കാരണം തിരക്കിയെന്നും അതിന് മറുപടിയായി താനല്ല ഇ സിനിമയിലെ നായിക തനിക്ക് റസിയ എന്ന കഥാപാത്രം വേണമെന്ന് കാവ്യ വാശി പിടിച്ചു. അത് കേട്ടപ്പോള്‍ തനിക്ക് ദേഷ്യം വന്നെന്നും സിനിമയില്‍ ഇത്രയും ഇമേജുള്ള നടി റസിയയുടെ വേഷം ചെയ്താല്‍ ശരിയാകില്ല എന്നുള്ളത് കൊണ്ടാണ് കാവ്യക്ക് ആ വേഷം നല്‍കാഞ്ഞതെന്ന് താന്‍ പറഞ്ഞു.- ലാല്‍ ജോസ് വെളിപ്പെടുത്തുന്നു. എന്തു വന്നാലും റസിയയുടെ വേഷം കാവ്യയ്ക്ക് നല്‍കാന്‍ പറ്റില്ലെന്നും നിര്‍ബന്ധമാണേല്‍ സെറ്റില്‍ നിന്നും പൊയ്‌ക്കോളാനും ആവശ്യപെട്ടു. അത് കേട്ടപ്പോള്‍ കാവ്യ മാധവന്‍ കൂടുതല്‍ കരഞ്ഞെന്നും പിന്നീട് കഥയുടെ ഗൗരവം ഉദാഹരണം സഹിതം നല്‍കിയപ്പോളാണ് കാവ്യക്ക് ബോധ്യം വന്നതെന്നും അവസാനം മനസില്ല മനസ്സോടെ സമ്മതിച്ചതെന്നും ലാല്‍ ജോസ് പറയുന്നു.