തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വന്നാല്‍ ഉത്തരവാദിത്തം മേലുദ്യോഗസ്ഥര്‍ക്ക്. പോലീസുകാരിലെ ലഹരി ഉപയോഗം തടയാന്‍ ശക്തമായ നടപടികളിലേക്ക് കടക്കാൻ സേന. പെരുമാറ്റ ദൂഷ്യമുള്ള ഉദ്യോഗസ്ഥരെ യൂണിറ്റ് മേധാവിമാര്‍ തിരിച്ചറിയണമെന്നും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു.
ഉദ്യോഗസ്ഥർക്ക് കൗണ്‍സിലിംഗ് നല്‍കി ശരിയായ മാര്‍ഗത്തില്‍ കൊണ്ടുവരണം. ഉദ്യോഗസ്ഥരിലെ ലഹരി ഉപയോഗം ശ്രദ്ധിക്കാതിരിക്കുന്നത് മേല്‍നോട്ട വീഴ്ചയാണ്. അങ്ങനെ വീഴ്ചയുണ്ടായാല്‍ യൂണിറ്റ് മേധാവിമാര്‍ക്കും മേല്‍നോട്ടം വഹിക്കുന്ന മറ്റുള്ളവര്‍ക്കുമെതിരെ വകുപ്പുതല നടപടി ഇനി ഉണ്ടാകും.
സ്‌റ്റേഷനിലെ കീഴുദ്യോഗസ്ഥരുടെ ഉത്തരവാദിത്തം യൂണിറ്റ് മേധാവികള്‍ക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കുമാണ്. അതില്‍ വീഴ്ചയുണ്ടായാല്‍ ഇവര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കും. അതായത, ഇനി ഇവര്‍ മദ്യപിച്ച് വന്നാല്‍ അതിന്റെ ഉത്തരവാദിത്തം ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആയിരിക്കുമെന്ന് വ്യക്തം.