പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തു, കമിതാക്കള്‍ ആറ്റില്‍ ചാടി, യുവാവ് മരിച്ചു, പെണ്‍കുട്ടിയെ സഹോദരന്‍ രക്ഷപ്പെടുത്തി

തിരുവനന്തപുരം:കമിതാക്കള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ബന്ധം വീട്ടുകാര്‍ എതിര്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ പലരും ചിന്തിക്കുന്നത്.അരുവിക്കരയില്‍ നിന്നും ഇതേ വാര്‍ത്തയാണ് പുറത്ത് എത്തിയിരിക്കുന്നത്.കമിതാക്കള്‍ ആറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.17 വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആറ്റില്‍ ചാടി.ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.അരുവിക്കര കളത്തുക്കാലില്‍ സ്വദേശി ശബരിയാണ് മരിച്ചത്.ശബരിക്ക് ഒപ്പം ആറ്റില്‍ ചാടിയ 17കാരിയായ പെണ്‍കുട്ടിയെ തക്ക സമയം എത്തിയ സഹോദരന്‍ രക്ഷിച്ച് കരക്ക് എത്തിച്ചു.

ശബരിയും പെണ്‍കുട്ടിയും കുറച്ച് കാലങ്ങളായി പ്രണയത്തിലായിരുന്നു.എന്നാല്‍ ശനിയാഴ്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ പ്രണയബന്ധത്തിന്റെ പേരില്‍ ശക്തമായി വഴക്ക് പറഞ്ഞു.മാത്രമല്ല പ്രണയബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് താക്കീത് ചെയ്യുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു.ഇതോടെ പെണ്‍കുട്ടിയും ശബരിയും ഒന്നിച്ച് ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.തുടര്‍ന്നാണ് ഇരുവരും ആറ്റില്‍ ചാടിയതെന്ന് ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നു.പ്രണയ ബന്ധം അറിഞ്ഞ വീട്ടുകാര്‍ വഴക്കുപറഞ്ഞ കാര്യം പെണ്‍കുട്ടി ശബരിയെ വിളിച്ച് അറിയിച്ചു.തുടര്‍ന്ന് പുലര്‍ച്ചെ തന്നെ വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇത് പ്രകാരം ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് അമ്മയുടെ ഹോണ്ടാ ആക്ടീവ സ്‌കൂട്ടറുമായി ശബരി കാമുകിയുടെ വീട്ടില്‍ എത്തി.തുടര്‍ന്ന് കാമുകനൊപ്പം പെണ്‍കുട്ടി സ്‌കൂട്ടറിലല്‍ കയറി ചാണിച്ചല്‍ കടവില്‍ എത്തി.പോകും വഴി ശബരി സുഹൃത്തിനെ വിളിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ച കാര്യം അറിയിച്ചു.ഈ സുഹൃത്ത് പെണ്‍കുട്ടിയുടെ കാമുകനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു.തുടര്‍ന്ന് സഹോദരന്‍ സംഭവ സ്ഥലത്ത് എത്തി.സഹോദരന്‍ ഓടിയെത്തിയപ്പോഴേക്കും ഇരുവരും ആറ്റില്‍ ചാടിയിരുന്നു.സഹോദരനും പിന്നാലെ ചാടി.പെണ്‍കുട്ടിയെ ഇയാള്‍ രക്ഷപ്പെടുത്തി.വിവരം അറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ശബരിയുടെ മൃതദേഹം ലഭിച്ചത്.ശനിയാഴ്ച രാവിലെയാണു സംഭവം.ഇരുവരും പ്രണയത്തിലായിരുന്നെന്നും വീട്ടുകാരുടെ എതിര്‍പ്പു കാരണമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.