Home entertainment സുകുവേട്ടന്‍ തന്റെ അവതാരപുരുഷന്‍, പേരിലെ രാഗവും മോഹവും പ്രേമവും അതോടെ പോയിക്കിട്ടി, മല്ലിക സുകുമാരന്‍ പറയുന്നു

സുകുവേട്ടന്‍ തന്റെ അവതാരപുരുഷന്‍, പേരിലെ രാഗവും മോഹവും പ്രേമവും അതോടെ പോയിക്കിട്ടി, മല്ലിക സുകുമാരന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരന്‍. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അമ്മയുടെയും അച്ഛന്‍ സുകുമാരന്റെയും പേരിന് ഒരു കോട്ടവും തട്ടിച്ചിട്ടില്ല. ഇപ്പോഴും അഭിനയ രംഗത്ത് നിന്നും ഏറെ സജീവമാണ് മല്ലിക. സോഷ്യല്‍ മീഡിയയിലും നടി എത്താറുണ്ട്. ഇപ്പോല്‍ സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ മല്ലിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മുന്‍കാല നടന്‍ ജോസും മല്ലികയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തു.

സുകുമാരനെക്കുറിച്ച് മല്ലിക പറയുന്നതിങ്ങനെ:’ മല്ലിക സുകുമാരന്‍ എന്ന മേല്‍വിലാസം കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളൂ. മക്കളൊക്കെ ഇപ്പോള്‍ വന്നതല്ലേ. എന്റെ ജീവിതത്തില്‍ സുകുമാരന്‍ എന്ന വ്യക്തി ഒരു കാരിയര്‍ ആയി വന്ന് എന്നെ രക്ഷപ്പെടുത്തിയെടുക്കുകയായിരുന്നു.

ഞാന്‍ എങ്ങനെ ആഗ്രഹിച്ചോ അങ്ങനെ ജീവിക്കാന്‍ എന്നെ സഹായിച്ച വ്യക്തിയാണ് സുകുവേട്ടന്‍. നല്ലൊരു ഭാര്യ, കുടുംബം, കുട്ടികള്‍, വീട്ടുകാര്യം അതൊക്കെയായിരുന്നു എന്റെ സ്വപ്നം. അദ്ദേഹം തന്റെ വലതുകൈയിലെ ഉള്ളംകൈയില്‍ വെച്ചുകൊണ്ട് എന്റെ എല്ലാ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമെല്ലാം സാധിച്ചുതന്ന ഒരു വ്യക്തിയാണ്. അദ്ദേഹത്തെ പല ഇന്റര്‍വ്യൂകളിലും ഒരു അവതാര പുരുഷനെപ്പോലെ അവതരിപ്പിക്കുന്നതിന് കാരണവും ഇതാണ്. എവിടെനിന്നോ വന്നു, അനുസരണയുള്ള, സ്നേഹമുള്ള രണ്ട് മക്കളെ തന്ന് എന്നെ രക്ഷപ്പെടുത്തി. ആ സ്നേഹത്തോടെ ഇന്നും സന്തോഷമായിരിക്കുന്നു.

അദ്ദേഹത്തിന് ഡയലോഗ് പഠിക്കാന്‍ നിമിഷനേരം മതി. എത്ര ബഹളം ഉണ്ടെങ്കിലും അല്‍പനേരം അതിലേക്ക് നോക്കിയിരുന്ന് പെട്ടെന്ന് ഡയലോഗ് പഠിക്കും. ആ കഴിവ് ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമുണ്ടെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. മക്കളില്‍ ഇന്ദ്രജിത്താണ് പൊതുവില്‍ അച്ഛനെ നന്നായി അഭിനയിച്ച് കാണിക്കുന്നത്. ഇടയ്ക്ക് ചില ഡയലോഗുകള്‍ പറഞ്ഞുകൊണ്ട് എനിക്ക് വീഡിയോകള്‍ അയച്ചു തരാറുണ്ട്.

ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളും ഒരു സഹോദരനുമാണ് ഉള്ളത്. മോഹമല്ലിക, രാഗലതിക, പ്രേമചന്ദ്രിക എന്നായിരുന്നു ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അച്ഛന്‍ പേര് നല്‍കിയത്. കല്യാണം ഒക്കെ കഴിഞ്ഞ് കുറേയായപ്പോള്‍ ഞങ്ങള്‍ മൂന്നുപേരും കൂടി അച്ഛനോട് പേര് മാറ്റം വരുത്തട്ടെ എന്ന് അനുവാദം ചോദിച്ചു. അങ്ങനെ പേരിലെ രാഗവും പ്രേമവും മോഹവുമൊക്കെ പോയിക്കിട്ടി. അങ്ങനെയാണ് ഞാന്‍ വെറും മല്ലികയായത്.’