കല്യാണത്തിന് പണമില്ലാതെ വിഷമിച്ച ശ്രീനിവാസന് താലിമാല വാങ്ങാന്‍ മമ്മൂട്ടി കൊടുത്തത് 3000 രൂപ, ഇതറിഞ്ഞു സുല്‍ഫത്ത് മമ്മൂട്ടിയോട് അന്ന് ദേഷ്യപ്പെട്ടു

ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ശ്രീനിവാസനും വിമലയും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹിതനാകുന്ന സമയത്ത് സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല അപ്പോൾ ശ്രീനിവാസന്‍. 1984 ജനുവരി പതിമൂന്നാം തീയതി ആയിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം നടക്കുന്നത്. വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് ശ്രീനിവാസന്‍ നാട്ടിലെത്തുന്നത്. കതിരൂര്‍ രജിസ്റ്റാര്‍ ഓഫീസില്‍ വെച്ച് അന്ന് രാവിലെയായിരുന്നു വിവാഹം നടക്കുന്നത്.

ശ്രീനിവാസന്റെ വിവാഹം തീരുമാനിക്കുന്നത്, അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തായിരുന്നു. താലിമാല വാങ്ങാന്‍ പോലും അന്ന് ശ്രീനിവാസന്റെ കയ്യില്‍ കാശ് ഉണ്ടായില്ല. മണിയന്‍ പിള്ള രാജുവിനോടാണ് അന്ന് ശ്രീനിവാസന്‍ കാശ് കടം ചോദിച്ചത്. എന്നാല്‍ മണിയന്‍ പിള്ള രാജുവിന്റെ കയ്യില്‍ അപ്പോൾ കാശ് ഉണ്ടായിരുന്നില്ല.

അന്ന് മമ്മൂട്ടി ശ്രീനിയെ മുറിയിൽ വിളിച്ച് ഒരു പാട് വഴക്ക് പറഞ്ഞു. ‘നിനക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ എന്നോട് വേണ്ടേ ചോദിക്കാന്‍ എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു.. താലി മാല വാങ്ങിച്ചോളൂവെന്ന് പറഞ്ഞ് 3000 രൂപ അന്ന് കൊടുത്തു. പിന്നീട് മമ്മൂട്ടി ഈ വിവരം സുല്‍ഫത്തിനോട് പറയുകയുണ്ടായി. ഇത് കേട്ട് സുല്‍ഫത്ത് മമ്മൂട്ടിയെ കുറേ വഴക്ക് പറഞ്ഞു. ഒരു 10,000 രൂപയെങ്കിലും കൊടുക്കേണ്ടതല്ലായിരുന്നോ? എന്നായിരുന്നു മമ്മൂട്ടിയോട് സുല്‍ഫത്ത് അപ്പോൾ ചോദിച്ചത്.