ഭാര്യയുടെ മരണവിവരം അറിഞ്ഞ് ഭര്‍ത്താവ് ജീവനൊടുക്കി, എല്ലാത്തിനും കാരണം കുടുംബ വഴക്ക്

പഴുവില്‍: കുടുംബ വഴക്ക് പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ക്ക് ഇട വയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം വലപ്പാട് നിന്നും ഉണ്ടായിരിക്കുന്നത്. അതി ദാരുണമായ വാര്‍ത്തയാണ് പുറത്തെത്തിയത്. ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആ വിവരം അറിഞ്ഞ് ഭര്‍ത്താവും ജീവനൊടുക്കി. എല്ലാത്തിനും കാരണം കുടുംബ വഴക്കും. വാലപ്പാട് നെടുഭങ്ങാട്ട് വീട്ടില്‍ വാസു മകന്‍ ജ്യോതി എന്ന 38 കാരനും ഭാര്യ സജിത എന്ന മുപ്പത് കാരിയുമാണ് ജീവനൊടുക്കിയത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് മനം നൊന്താണ് സജിത ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ യുവതി മരിച്ചു. ഇതറിഞ്ഞ ഭര്‍ത്താവ് തൂങ്ങി മരിക്കുകയും ചെയ്തു. കഴിഞ്ഞ 11ന് രാത്രിയിലാണ് സജിത വിഷക്കായ കഴിച്ച് അവശനിലയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

ഭാര്യയുടെ മരണ വിവരം അറിഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ജ്യോതിയെ പിന്നീട് പുഴുവില്‍ സ്‌കൂളിന് കിഴക്ക് ജയന്തിപ്പടവിന്റെ ബണ്ടില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. കിഴുപ്പിള്ളിക്കരയിലെ ചെറിയ പാലത്തിനടുത്തു വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. മദ്യപിച്ചെത്തുന്ന ജ്യോതി ഭാര്യയെ മര്‍ദിക്കുക പതിവാണെന്നു അയല്‍ വാസികള്‍ പറയുന്നു. അന്തിക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: അഭിറാം, അശ്വതി (ഇരുവരും പഴുവില്‍ സെന്റ് ആന്‍സ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍)