രാത്രിയില്‍ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് പിടിയില്‍

തൊടുപുഴ: സ്ത്രീകള്‍ക്ക് പേടിയില്ലാതെ പുറത്തിറങ്ങി നടക്കാമെന്ന കാലം കേരളത്തില്‍ ഇനിയും സാധ്യമല്ല.ഇപ്പോഴും പേടിച്ച് തന്നെയേ സ്ത്രീകള്‍ക്ക് ജീവിക്കാനാകൂ.രാത്രിയിലും മറ്റും ജോലി ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീകള്‍ ഏറെ സൂക്ഷിക്കേണ്ടതാ്.ഓരോ ദിവസവും പുറത്ത് എത്തുന്ന വാര്‍ത്തകള്‍ ഇത് ശരിവയ്ക്കുന്നതാണ്.തൊടുപുഴയില്‍ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമം.സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ പിന്തുടര്‍ന്ന് ഉടുമ്പന്നുരിന് സമീപം വിജനമായ സ്ഥലത്ത് തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ കളപ്പുരയ്ക്കല്‍ മാഹിന്‍ റഷീദ് എന്ന 23 കാരനെയാണ് പോലീസ് പിടികൂടിയത്.കരിമണ്ണൂര്‍ എസ്‌ഐ കെ സിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഈ മാസം രണ്ടാം തീയതി രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്.യുവതി നിലവിളിച്ചപ്പോള്‍ വായ പൊത്തി പിടിച്ച ശേഷം പ്രതി ഉപദ്രവിക്കുകയായിരുന്നു.പ്രതിക്കായി വിവിധ സ്ഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ യുവതി തിരിച്ചറിഞ്ഞു.പ്രതിയെ യുവതി തിരിച്ചറിഞ്ഞു.കഞ്ചാവ് ഉപയോഗിക്കുന്നവരെപ്പറ്റി നിരീക്ഷണം നടത്തിയതില്‍ നിന്നാണ് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്.

കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടിക്കേസിലും കഞ്ചാവു കേസിലും മാഹിന്‍ റഷീദ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.പൊലീസ് സംഘത്തെ തിരിച്ചറിഞ്ഞ പ്രതി കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി കീഴപ്പെടുത്തുകയായിരുന്നു.എസ്‌ഐക്ക് ഒപ്പം അഡീഷനല്‍ എസ്‌ഐ പി.എ.തോമസ്,വനിതാ പൊലീസ് ഓഫിസര്‍ യമുന എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.