എനിക്കൊരു പെൺകുട്ടിയെ വേണം. ഫേസ്ബുക്കിൽ തുറന്ന് പറഞ്ഞ് പുനർ വിവാഹത്തിനു പെൺകുട്ടികളേ തേടുന്ന പോസ്റ്റ് വൈറലായിരിക്കുകയാണ്. 50 കഴിഞ്ഞ കോഴിക്കോട് സ്വദേശിയായ സെബാസ്റ്റ്യൻ വർക്കി എന്നയാളാണ്. വരുന്ന പെൺകുട്ടിയേ മരണം വരെ പ്രണയിക്കാനാണ്. മരണം വരെ സന്തോഷത്തിൽ ഒന്നിച്ച് ജീവിക്കാനാണ് എന്നും സ്വന്തമായി വീടും സ്വത്തുക്കളും സമ്പാദ്യവും എല്ലാം ഉള്ള സെബാസ്റ്റ്യൻ പറയുന്നു.
നൂറു കണക്കിനാണ് മാര്യേജ് ബ്യൂറോകളും ആയിര കണക്കിനു വിവാഹ ബ്രോക്കർമാരും നാട്ടിൽ ഉള്ളത്. എന്നാൽ എന്തുകൊണ്ട് അതിനേക്കാളേറേ നെറ്റ് വർക്കുള്ള ഫേസ്ബുക്കിനേ വിവാഹ ആലോചനകൾക്കായി മലയാളികൾ ഉപയോഗിക്കാത്തത്. ഫേസ്ബുക്കിൽ ഇതിനകം ഒറ്റപ്പെട്ട പല വിവാഹ ആലോചനകളും വന്നിട്ടുണ്ട്. ഇപ്പോൾ സെബാസ്റ്റ്യൻ വർക്കി എന്ന 50 വയസു പിന്നിട്ടയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ഫേസ്ബുക്ക് വഴി വിവാഹ ആലോചന ചർച്ചയാക്കുന്നു. സെബാസ്റ്റ്യൻ വർക്കിക്ക് ഒരു പെൺകുട്ടിയേ നേണം. പെൺകുട്ടി എന്ന് പറയുമ്പോൾ തെറ്റിദ്ധരിക്കരുത്..50 വയസു വരെ ആലോചനയുമായി വരുന്ന സ്ത്രീകൾക്ക് ആകാം. 2 കുട്ടികൾ വരെയും ആകാം. മതം, ജാതി, സാമ്പത്തികം ഒന്നും വിഷയവുമല്ല. കാരണം പ്രവാസിയായി ഏറെ കാലം ജോലി ചെയ്ത സെബാസ്റ്റ്യനു പണവും സ്വത്തുക്കളും ആവശ്യത്തിനുണ്ട്.സെബാസ്റ്റ്യന്റെ ഫേസ് ബുക്ക് പോസ്റ്റിലേക്ക്
ഫേസ്ബുക്ക് പ്രണയത്തിനും പ്രണയ കെണിക്കും ആയി അനേകർ ദുരുപയോഗം ചെയ്യുമ്പോൾ ഉള്ളത് തുറന്ന് പറഞ്ഞ് പങ്കാളിയേ തേടുന്ന രീതി എന്തായാലും നല്ലത് തന്നെ. ഫേസ്ബുക്കിലൂടെ പങ്കാളിയേ തേടുമ്പോൾ പൊതുജനങ്ങൾക്കും ആളേ കുറിച്ച് പറയാനുള്ളത് പരസ്യമായി പറയാനും സാധിക്കും. ഏറെ സുതാര്യവുമാകും. വിവാഹ ബ്യൂറോയിലും, കല്യാണ ബ്രോക്കർമാരുടെ അടുത്തും വിവരം നല്കി കാത്തുകെട്ടി കിടക്കുകയും വേണ്ട. പങ്കാളിയേ കുറിച്ച് പുതുവായി അന്വേഷിക്കുകയും അവരുടെ ഫേസ്ബുക്ക് പ്രൊഫൈലും ഇന്റർനെറ്റ് പ്രൊഫൈലുകളും നോക്കുകയും ചെയ്യാം.