പല്ലുകള്‍ക്കിടയില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് വായ നഷ്ടമായി

മൊബൈല്‍ ഫോണുകൊണ്ടുള്ള അപകടങ്ങള്‍ പലതരത്തിലുണ്ടെന്ന് നാം ദിവസവും കേള്‍ക്കുന്നതാണ്. മൊബൈല്‍ കൂടുതലായി ഉപയോഗിച്ചാല്‍ കണ്ണിനു കാഴ്ച പോകും, ക്യാന്‍സര്‍ വരും മുതലായവ… എന്നാല്‍ മൊബാല്‍ ഫോണുകൊണ്ട് വായ നഷ്ടമായ ഒരു വ്യക്തിയുണ്ട് യെമനില്‍. 26 കാരനായ സ്വദേശി അതുമൂലം കുറെ കഷ്ടപ്പെടുകയും ചെയ്തു. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ സാധ്യമായിരുന്നില്ല്.. യെമന്‍ സ്വദേശി വായ് പുനക്രമീകരിക്കാനായി ചികിത്സയ്‌ക്കെത്തിയത് ഡല്‍ഹിയിലായിരുന്നു.

ജോലി ചെയ്യുന്നതിനിടെ പല്ലുകള്‍ക്കിടയില്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചാണ് യെമന്‍ സ്വദേശിക്ക വായ നഷ്ടമായത്. ഒരു വര്‍ഷം മുമ്പ് നടന്ന അപകടത്തിന് ശേഷം ഭക്ഷണം കഴിക്കാനോ വ്യക്തമായി സംസാരിക്കാനോ യുവാവിന് സാധിച്ചിരുന്നില്ല. എന്നാല്‍ യുവാവിന്റെ വായ് ഡോക്ടര്‍മാര്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കി. ചുണ്ടുകള്‍, കവിള്‍, നാവ് എന്നിവയാണ് ഡല്‍ഹി ഡോക്ടര്‍മാര്‍ പുനര്‍നിര്‍മിച്ചു നല്‍കിയത്. യുവാവിന്റെ വായിലെ പേശികള്‍ക്കും നാവിനും കേടുപാടുകള്‍ സംഭവിച്ചു. കട്ടിയുള്ള ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. ഒരു വര്‍ഷത്തോളം മൃദുവായ ഭക്ഷണം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. നാവ് ശരിയായി ചലിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിന് സംസാരിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു.

ചുണ്ടുകളുടെ പേശികള്‍ കീറി ‘ഒരാഴ്ച മുമ്പ് ശസ്ത്രക്രിയ നടത്തിയ ഡോ. അജയ കശ്യപ് പറഞ്ഞു. 2018 നവംബറില്‍ലാണ് അപകടമുണ്ടായത്. വായയുടെ പുനര്‍നിര്‍മാണ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെത്തുകയായിരുന്നു. അതേസമയം സെല്‍ഫോണുകള്‍ പൊട്ടിത്തെറിച്ചേക്കാമെന്നും ഇതൊരിക്കലും വായില്‍ വെയ്ക്കരുതെന്നും ഡോ കശ്യപ് വ്യക്തമാക്കി. സംസാരത്തിലുമുള്ള പ്രശ്‌നങ്ങള്‍ കൂടാതെ, തന്റെ രൂപത്തെക്കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും വായ വിരൂപമായതിനാല്‍ പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ‘എനിക്ക് സസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിച്ചിരുന്നില്ല. എല്ലാ പ്രതീക്ഷകളും പോയി. എന്നാല്‍ ശസ്ത്രക്രിയ ചെയ്തതോടെ എല്ലാം മാറി’- യുവാവ് പറയുന്നു.