ലോക്ക് ഡൗണ്‍ നീട്ടില്ല, പക്ഷേ ഏപ്രില്‍ 14 നുശേഷവും സഞ്ചാരത്തിന് നിയന്ത്രണം തുടരും; മോദി

ലോക്‌ഡൗണ്‍ ഏപ്രില്‍14 വരെയെന്നും നീട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സഞ്ചാരത്തിന് നിയന്ത്രണം തുടരും. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. രോഗബാധ തീവ്രമാകാന്‍ സാധ്യതയുളള 22 സ്ഥലങ്ങള്‍ കൂടി പ്രഖ്യാപിച്ചു.

ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ അവസാനിക്കും. എന്നാല്‍ ലോക്ക്ഡൗണിനുശേഷവും കൊറോണ വ്യാപനം തടയുന്നതിനുള്ള സുരക്ഷാസന്നാഹങ്ങള്‍ എല്ലാവരും തുടരണം. ഉത്തരവാദിത്വത്തോടെ എല്ലാവരും പെരുമാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരും പങ്കെടുത്തു. കൊറോണ വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു യോഗം.

ഏപ്രില്‍ 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്ന ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ഓണ്‍ലൈനായി ഇന്നലെ ആരംഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയായിരുന്നു തീരുമാനം.തൊട്ടുപിന്നാലെയാണ് ലോക്ഡൗണിനെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിമാരോട് പറഞ്ഞത്.എല്ലാ സംസ്ഥാനങ്ങളിലെയും നിലവിലെ സാഹചര്യങ്ങളും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ അദ്ദേഹം വിലയിരുത്തി

അതേസമയം രോഗബാധ കൂടുതലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണത്തില്‍ അയവുവരുത്തില്ല. വന്‍ തോതില്‍ ആളുകള്‍ ഉപയോഗിക്കുന്ന യാത്രാ സംവിധാനങ്ങളില്‍ നിയന്ത്രണം തുടരും. വ്യോമ, റെയില്‍ മേഖലകളില്‍ നിയന്ത്രണം തുടരാനാണ് സാധ്യത. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2000 കവിഞ്ഞു. മരണസംഖ്യ ഉയര്‍ന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 68 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.