കൊച്ചിയിൽ നടിയേ അതി ക്രൂരമായി പീഢിപ്പിച്ച് കേസിനു പിന്നാലെ ഇത്തരത്തിൽ അനേകം സംഭവങ്ങൾ പിന്നീടും നടന്നതായി ഞെട്ടുന്ന വെളിപ്പെടുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ പ്രമുഖയായ മോഡൽ സുന്ദരിയെ 8 ദിവസം പാലക്കാട്ടേ ഒരു രഹസ്യ കേന്ദ്രത്തിൽ പൂട്ടിയിട്ട് പീഢിപ്പിച്ച സംഭവം പുറത്ത് വന്നിരിക്കുന്നു. മോഡൽ തന്നെയാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.ഷംന കാസിനെ ഭീക്ഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച അതേ സംഘമാണ് ഇതിനും പിന്നിൽ. ഷൂട്ടിങ്ങിനെന്ന പേരിൽ വിളിച്ച് എട്ടു ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തിൽ താമസിപ്പിച്ചു.തന്നെ ഉപയോഗിച്ച് സ്വർണ്ണ കള്ള കടത്ത് വരെ നടത്തി എന്നും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ഇവർ പുറത്ത് വിട്ടു.
ഏറ്റവും ഗൗരവമായ ആരോപണം മോഡലിനെ പ്രതികൾ ഭാര്യയും ഭർത്താവും എന്ന വിധത്തിൽ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാൻ നിർബന്ധിപ്പിച്ചു.മാർവാടികൾ നൽകുന്ന രേഖകളും സാധനങ്ങളും ഈ സംഘത്തിൽപ്പെട്ട ഒരാളുടെ വീട്ടിലെത്തിക്കാനും ഇവർ ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിച്ചാൽ പണം ലഭിക്കുമെന്നും സംഘം അറിയിച്ചു. സിനിമാ നടിമാരെയും മോഡൽ സീരിയൽ രംഗത്ത് ഉള്ള യുവതികളേയും കേരളത്തിൽ ചൂഷണം ചെയ്യുന്നതിന്റെ നിരവധി കേസുകളാണ് പൊങ്ങി വരുന്നത്
യുവതിയുടെ ആരോപണം വളരെ ഗൗരവമുള്ളതാണ്. തന്നെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ടെന്ന് വെളിപ്പെടുത്തിയ യുവതി തനിക്കൊപ്പം ഉണ്ടായിരുന്ന അഞ്ച് പെൺകുട്ടികളിൽ നിന്നും സംഘം പണവും സ്വർണ്ണവും തട്ടിയെടുത്തെന്നുമാണ് യുവതിയുടെ പറഞ്ഞിരിക്കുന്നത. ഷംനയുടെ പരാതിയിൽ പ്രതികൾ അറസ്റ്റിലായതോടെയാണ് കൂടുതൽ പരാതികൾ വരുന്നത്.
മോഡലിംഗിനാണെന്ന് പറഞ്ഞ് വിളിച്ചെന്നും ഭാര്യയും ഭർത്താവുമായി അഭിനയിക്കാൻ സംഘം ആവശ്യപ്പെട്ടുവെന്നും മോഡൽ വെളിപ്പെടുത്തി. മാർവാടികൾ നൽകുന്ന രേഖകളും സാധനങ്ങളും ഈ സംഘത്തിൽപ്പെട്ട ഒരാളുടെ വീട്ടിലെത്തിക്കാനും ഇവർ ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിച്ചാൽ പണം ലഭിക്കുമെന്നും സംഘം അറിയിച്ചു.
എട്ടു ദിവസവും പെൺകുട്ടികളോട് കാണിക്കേണ്ട ഒരു പരിഗണനയും നൽകാതെ ഭക്ഷണം നൽകാതെ മനഃസാക്ഷിയില്ലാതെയാണ് പെരുമാറിയതെന്നും ഇവർ വെളിപ്പെടുത്തി. ഒരു കൂട്ടുകാരി വിളിച്ചതനുസരിച്ചാണ് ഷൂട്ടിനു പോയത്. പലതവണ പോയിട്ടുണ്ട്. എന്നാൽ ഒരു തവണ പോയപ്പോൾ ഒരു വീട്ടിൽ തടവിലാക്കുകയായിരുന്നു. ഇപ്പോൾ പൊലീസിന്റെ പിടിയിലുള്ളതിനേക്കാൾ കൂടുതൽ പേർ സംഘത്തിൽ ഉണ്ട്. ഷംന കാസിമിനെ ഭിഷണിപ്പെടുത്തിയ സംഘത്തിലെ റഫീക്കിനെ കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു.
അഞ്ച് പെൺകുട്ടികളിൽ നിന്നായി നാല് ലക്ഷം രൂപയും തന്റെ കയ്യിൽ നിന്ന് രണ്ടര പവന്റെ സ്വർണ്ണവും കൈവശപ്പെടുത്തിയതായി യുവതി പറഞ്ഞു ഇവരിൽ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറാൻ തുടങ്ങിയെന്നും ഇവർ പറയുന്നു. ഇവരിൽ നിന്ന് പണം തട്ടുന്നതിന് വേണ്ടി സംഘം കെട്ടിച്ചമച്ച കഥകളായിരുന്നു ബാക്കിയുള്ളതെല്ലാമെന്ന് പിന്നീടാണ് മോഡൽ ഉൾപ്പെടെയുള്ളവർ തിരിച്ചറിയുന്നത്.