ദിലീപിന്റെ ജീവിതം തകര്‍ത്ത് ഒരു സൂപ്പര്‍ താരവും മഞ്ജു വാര്യരും ചേര്‍ന്ന്, ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സൂപ്പര്‍ താരത്തിലേക്കും

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം മലയാള സിനിമയിലെ ഒരു സൂപ്പര്‍ നടന് പിന്നാലെ. മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരവും തന്റെ ഭാര്യയും ചേര്‍ന്നാണ് എന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് തന്നോടും മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു എന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതിനാല്‍ തന്നെ ഈ നടനെയും ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യരെയും ചോദ്യം ചെയ്യണം എന്ന നിലാപാടിലാണ് അന്വേഷണ സംഘം. ഇന്നാല്‍ ഇവരെ കുടുക്കാനുള്ള ദിലീപിന്റെ ആസൂത്രിത നീക്കമാണോ ഇതെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

സൂപ്പര്‍ താരവും തന്റെ ഭാര്യയും ചേര്‍ന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് താനുള്‍പ്പെടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയത്. പല അഭിമുഖങ്ങളില്‍ ബാലചന്ദ്രകുമാര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അന്വേഷണ സംഘത്തോട് നടന്റെ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം ദിലീപിന്‍രെ അടുത്ത സുഹൃത്തായ ജി ശരത്തിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. ആലുവയിലെ സൂര്യ ഹോട്ടല്‍ ഉടമ അറിയപ്പെടുന്നത് സൂര്യ ശരത്ത് എന്ന പേരിലാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ മുങ്ങിയ ശരത്ത് മുന്‍കൂര്‍ ജാമ്യത്തിനു നീക്കവും തുടങ്ങിയെന്നാണ് വിവരം. ദിലീപിന്റെ ബിസിനസ് പങ്കാളി കൂടിയാണ് ശരത്. ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയ ‘വിഐപി’ ശരത്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ശരത്തിനെ നേരത്തെ തന്നെ ബാലചന്ദ്രകുമാറിനു പരിചയമുള്ളതിനാല്‍ ‘വിഐപി’യെന്നു വിശേഷിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

എന്നാല്‍ ശരത്തിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ശരത്തിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ശബ്ദവും തിരിച്ചറിയാന്‍ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. ശരത്തിന്റെ ശബ്ദസാംപിള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോയിലെ വി.ഐ.പി.യുടെ ശബ്ദവുമായി സാമ്യമുണ്ടോയെന്ന പരിശോധനാഫലം വന്നാലേ വി.ഐ.പി.യുടെ കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുമായി വീട്ടിലെത്തിയ ആളെയാണ് വി.ഐ.പി.യായി കണ്ടിരുന്നത്. ദിലീപുമായി അടുത്തബന്ധമുള്ളയാളാണ്, ഖദര്‍ധാരിയാണ്, വീട്ടിലുള്ളവര്‍ ഇക്ക എന്ന് അഭിസംബോധന ചെയ്യുന്നയാളാണ് എന്നിങ്ങനെയായിരുന്നു മറ്റു വിവരങ്ങള്‍.