കോട്ടയത്തെ നക്ഷത്ര ഹോട്ടലില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത് മിസ്റ്റര്‍ ഏഷ്യ മുരളികുമാര്‍

കോട്ടയം: കോട്ടയത്തെ നക്ഷത്ര ഹോട്ടലില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത് മിസ്റ്റര്‍ ഏഷ്യ മുരളികുമാര്‍ . ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മിസ്റ്റര്‍ ഏഷ്യയായി തെരഞ്ഞെടുക്കപ്പെട്ട ബോഡി ബില്‍ഡര്‍ മുരളികുമാര്‍ അറസ്റ്റിലായത്‌. ഇന്ത്യന്‍ ടീമില്‍ ടോപ്പ് സ്കോററായ, രാജ്യത്ത് ഒട്ടനവധി ആരാധകരുള്ള നാവിക സേനാ പെറ്റി ഓഫീസര്‍ കൂടിയായ താരമാണ് അറസ്റ്റിലായത്.അവിവാഹിതയായ പെണ്‍കുട്ടിയെ സൗഹൃദം മുതലെടുത്ത്‌ കോട്ടയം ഐസ ഹോട്ടലിലെ മുറിയില്‍ എത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് കേസ്. എന്നാല്‍ ലൈംഗിക ബന്ധം സമ്മതിച്ച മുരളികുമാര്‍ ഇത് പീഡനമല്ലെന്നും പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് പോലീസിനോട് പറഞ്ഞത്.

ലൈംഗിക ബന്ധത്തിനിടെ അമിതമായ രക്തശ്രാവത്തെ തുടര്‍ന്ന്‍ പെണ്‍കുട്ടിയെ മുരളികുമാര്‍ തന്നെയാണ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ക്രൂരമായ ലൈംഗിക പീഡനത്തെ തുടര്‍ന്നാണ്‌ രക്തസ്രാവം എന്ന് കണ്ടെത്തിയതോടെ മുരളികുമാര്‍ വെട്ടിലാവുകയായിരുന്നു. ആശുപത്രി അധികൃതര്‍ പെണ്‍കുട്ടിയോട് വിവരം തിരക്കിയപ്പോള്‍ ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് കൊണ്ടുപോയ തന്നെ മുറിയിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് മൊഴി നല്‍കുകയായിരുന്നു.

ഇത് പ്രകാരം ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി മുരളികുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഈ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കോട്ടയം ചുങ്കം വാരിശ്ശേരി കാലായില്‍ മുരളികുമാര്‍ എന്ന ബോഡി ബില്‍ഡറും പെണ്‍കുട്ടിയും ഫെയ്സ്ബുക്ക് വഴി 6 മാസം മുമ്പാണ് സൗഹൃദത്തിലാകുന്നത്. മുംബൈയില്‍ താമസമാക്കിയ മുരളി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

വ്യാഴാഴ്ച്ച നഗരത്തിലെത്തിയ പെണ്‍കുട്ടിയെ ചായ കുടിക്കാനായി മുരളി ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. ഹോട്ടലിലെത്തിയപ്പോള്‍ മുകളില്‍ ഭക്ഷണം കഴിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു.അന്ന് വൈകിട്ട് 7 മണിയോടെയാണ് അമിത രക്തസ്രാവത്തെതുടര്‍ന്ന്‍ പെണ്‍കുട്ടിയെ മുരളി തന്നെ ആശുപത്രിയിലാക്കുന്നത്. പിന്നീട് പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് ബോധം തെളിയുന്നത്. അതിനുശേഷമാണ് പെണ്‍കുട്ടി നടന്ന സംഭവങ്ങള്‍ ആശുപത്രി അധികൃതരോടും പോലീസിനോടും പറയുന്നത്.