പ്രവാസിയായ സുഹൃത്തിൻറെ ഭാര്യയെ പീഡിപ്പിച്ച് മുങ്ങിയ യുവാവ് അറസ്റ്റിൽ

പ്രവാസി സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു മുങ്ങിയ പ്രതി അറസ്റ്റിൽ. ഏലംകുളം മുതുകുർശ്ശി ശീലത്ത് വീട്ടിൽ മുഹമ്മദ് അഷ്‌റഫിനെ (34)യാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ മാസം 27നാണ് പ്രതി തിരികെ നാട്ടിലെത്തിയത്.

പ്രവാസി യുവാവ് വീട്ടിലേക്കുള്ള ആവശ്യസാധനങ്ങളെത്തിക്കാൻ ഏൽപിച്ച സുഹൃത്ത് വീട്ടിലേക്കു അതിക്രമിച്ചു കയറി സുഹൃത്തിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. വീട്ടിലേക്കു ആവശ്യമായ സാധനങ്ങളെത്തിച്ചതോടൊപ്പം സുഹൃത്ത് ഭാര്യയുമായി സൗഹൃദത്തിലാവുകയും പീന്നീട് വീട്ടിലേക്കു അതിക്രമിച്ചു യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഭവം ഭർത്താവും അറിഞ്ഞതോടെ ഭർതൃമതിയായ യുവതി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിലേക്കു അതിക്രമിച്ചു കയറി വർക്ക് ഏരിയയിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് മുങ്ങിയതായിരുന്നു. പ്രതിയും പ്രവാസിതന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത.

വിദേശത്തു ജോലിയുള്ള യുവാവാണു വീട്ടിലേക്കു അവശ്യസാധനങ്ങളും മറ്റുംകൊണ്ടുവരാൻ ആളില്ലാത്തതിനാൽ സുഹൃത്തിനെ സഹായത്തിനായി ഏൽപിച്ചത്. എന്നാൽ സുഹൃത്താകട്ടെ വീട്ടിലേക്കുള്ള സാധനങ്ങൾ എത്തിക്കുന്നതോടൊപ്പം ഭാര്യയെ വളച്ചെടുത്തു. യുവാവ് ഗൾഫിലായതിനാൽ തന്നെ ആദ്യമൊന്നും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ആദ്യം നല്ല രീതിയിലുള്ള സുഹൃദ്ബന്ധമായിരുന്നെങ്കിലും പിന്നീടാണു അതിക്രമിച്ചു പീഡനം നടത്തിയത്.

പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ അലവിയുടെ നേതൃത്വത്തിൽ എ.എസ്.ഐ ബൈജു, വനിത എസ്.സി.പി.ഒ ജയമണി, എസ്.സി.പി.ഒ മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. സുഹൃത്ത് വീട്ടിലേക്കു വരുന്നതും മറ്റും യുവതിയുടെ ഭർത്താവിന് അറിയാമായിരുന്നുവെങ്കിലും പ്രതി ഇത്തരത്തിൽ വിശ്വാസ വഞ്ചനകാണിക്കുമെന്നു കരുതിയിരുന്നില്ല.