എത്ര മിസ്‌കോള്‍ ചെയ്തിട്ടും ചേട്ടന്‍ വിളിക്കുന്നില്ല; പൊട്ടിക്കരഞ്ഞ് നീനു

വിളിക്കണമെന്ന് തോന്നുമ്പോഴൊക്കെ മിസ് കോള്‍ ചെയ്താല്‍ ഞാന്‍ തിരിച്ച് വിളിച്ചോളാമെന്ന് കെവിന്‍ ചേട്ടന്‍ എപ്പോഴും പറയുമായിരുന്നു. അതായിരുന്നു പതിവും. എന്നാല്‍, ഇപ്പോള്‍ എത്ര മിസ് കോള്‍ ചെയ്തിട്ടും ചേട്ടന്റെ കോള്‍ വരുന്നില്ല…’ ഇതു പറയുമ്പോള്‍ നീനു തേങ്ങുകയായിരുന്നു. ‘എന്നെ ഹോസ്റ്റലില്‍ ആക്കിയ ദിവസം കഴുത്ത് ഒഴിഞ്ഞു കിടക്കുന്നതു വണ്ട് ഫാന്‍സി ഷോപപില്‍ നിന്നും മാല വാങ്ങി ഇട്ടു തന്നു. ആ മാല ഞാന്‍ ഊരി മാറ്റില്ല’…

മരിക്കുന്നതിന് മുന്‍പുള്ള ഞായറാഴ്ച കെവിന്‍ ചേട്ടനും അടുത്ത ബന്ധുവായ അനീഷേട്ടനും പെങ്ങമ്മാരും കൂടി ആലപ്പുഴയിലേയ്ക്ക് ടൂര്‍ പോയി . തിരയടിച്ചെത്തുന്ന മണല്‍പ്പരപ്പില്‍ കെവിന്‍ നീനു എന്ന് എഴുതിവെച്ചു. തിരയടിച്ചു മായ്ക്കുന്ന ബന്ധങ്ങള്‍ക്ക് ആയുസ്സ് കൂടുമെന്ന് പറയുമ്പോഴും പിന്നീട് ഒരാഴ്ച തികച്ച് ചേട്ടനെ എനിക്ക് കിട്ടിയില്ലെന്നും നീനു പറയുന്നു.