സിനിമയ്ക്കുള്ളില്‍ തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്, നേഹ സക്‌സേന പറയുന്നു

മലയാളികളുടെയും പ്രിയപ്പെട്ട നടിയാണ് നേഹ സക്‌സേന.നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നേഹ ഇപ്പോള്‍ തന്റെ ജീവിതം തുറന്ന് പറയുകയാണ്.തനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നേഹ പറയുന്നത്.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്.

നേഹയുടെ വാക്കുകള്‍ ഇങ്ങനെ;

അമ്മയ്ക്ക് ആദ്യം സുരക്ഷിതമായി ജീവിക്കാനുള്ള വഴിയൊരുക്കുകയെന്നതായിരുന്നു ലക്ഷ്യം.ബംഗളൂരു ക്‌ളബ് മഹീന്ദ്ര ഹോളിഡേയ്‌സില്‍ ജോലി ചെയ്യുമ്പോഴാണ് ഫാഷന്‍ ഷോകള്‍ ചെയ്ത് തുടങ്ങുന്നത്. സിനിമകള്‍ക്കായി ഓഡിഷനും ചെയ്തു.അതില്‍ കുറെ മോശം അനുഭവങ്ങളുണ്ടായി. ആ സമയത്ത് ‘കാസ്റ്റിംഗ് കൗച്ച്’ എന്താണെന്ന് എനിക്കറിയില്ല. അങ്ങനെയൊരു വാക്ക് പോലും കേട്ടിട്ടില്ല.ഓഡിഷനുകള്‍ക്ക് പോകുമ്‌ബോള്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു.എനിക്ക് നല്ല ഉയരമുണ്ട്,എന്റേത് നല്ല കണ്ണുകളാണ്, നല്ല ഫീച്ചേഴ്‌സാണ്.

ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരില്‍ നിന്നോ നിര്‍മ്മാതാക്കളില്‍ നിന്നോ കോ ഓര്‍ഡിനേറ്റര്‍മാരില്‍നിന്നോ മോശമായ ഫോണ്‍കാളുകള്‍ വരാന്‍ തുടങ്ങി.”നേഹാ…നാളെ ഒരു ഷോര്‍ട്ട് ഡ്രസിട്ട് വരാന്‍ പറ്റുമോ’എന്നായിരിക്കും ചോദ്യം. എന്തിനാ ഷോര്‍ട്ട് ഡ്രസിട്ട് വരുന്നതെന്ന് ചോദിച്ചാല്‍”സിനിമയില്‍ ഗ്‌ളാമര്‍ റോളാണ്. മാഡം ഓഡിഷന് വന്നത് സല്‍വാര്‍ കമ്മീസിട്ടിട്ടല്ലേ.”എന്നായിരിക്കും മറുപടി.”വെസ്റ്റേണ്‍ കോസ്റ്റ്യൂംസ് സ്‌ക്രീനില്‍ കാണാന്‍ ഭംഗിയാണ്. പക്ഷേ നേരില്‍ കാണാന്‍ അങ്ങനെയല്ല.”ഞാനവരോട് പറഞ്ഞു.പലയിടത്ത് വച്ച് നേരില്‍ കാണാമെന്ന് പറഞ്ഞ് പിന്നെയും അവര്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. പിന്നീടാണ് അതാണ് കാസ്റ്റിംഗ് കൗച്ച് എന്ന് മനസിലായത്.ബംഗളൂരുവില്‍ എന്റെയൊരു ഫാഷന്‍ ഷോ കണ്ടാണ് എച്ച്.രാജശേഖര്‍ സര്‍ എന്നെ വിളിക്കുന്നത്.ആ സമയത്ത് നീളന്‍ മുടിയായിരുന്നു എനിക്ക്.എന്റെ ഉയരം അഞ്ചടി ഏഴിഞ്ചാണ്.എന്റെ തലമുടിക്കും അത്ര തന്നെ നീളമുണ്ടായിരുന്നു.കോഓര്‍ഡിനേറ്ററോട് എച്ച്.രാജശേഖര്‍ സര്‍ ‘ആരാണ് ഈ കുട്ടി എനിക്ക് വലിയ ഇഷ്ടമായി.എന്റെ സിനിമയില്‍ നായികയായി വക്കീലിന്റെ വേഷം അവതരിപ്പിക്കാന്‍ അനുയോജ്യയാണ് ഈ കുട്ടി’യെന്ന് പറഞ്ഞു.അതിന് ശേഷം തെലുങ്കിലും തമിഴിലും കന്നഡയിലുമൊക്കെ എനിക്ക് സിനിമകള്‍ കിട്ടി.ഒടുവില്‍ മലയാളത്തിലും.കസബയിലും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്‌ബോഴും അങ്ങനെ സംഭവിച്ചു.മലയാളത്തിലെ ആദ്യ രണ്ട് സിനിമകളും രണ്ട് സൂപ്പര്‍സ്റ്റാറുകളോടൊപ്പം. ഭാഗ്യവതിയാണ് ഞാന്‍.