കുടിവെള്ളം ഇല്ല, മഴ ലഭിച്ചിട്ട് 200 ദിവസം; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് കമ്പനി

വരള്‍ച്ച മൂലം വെള്ളം ലഭ്യമല്ലാത്തതിനാല്‍ ജീവനക്കാരോട് സ്വന്തം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ഐടി കമ്പനി. ചെന്നൈയിലെ ഒ എം ആര്‍ എന്ന ഐടി കമ്പനിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. വരള്‍ച്ച അതിരൂക്ഷമായ ചെന്നൈയില്‍ മഴ ലഭിച്ചിട്ട് 200 ദിവസങ്ങളായി. ഇതേ തുടര്‍ന്നാണ് കമ്പനി ജോലിക്കായി പുതിയ വഴി തേടിയത് .

ഒ എം ആറില്‍ പ്രവര്‍ത്തിക്കുന്നത് ഏകദേശം 5,000 ടെക്കികളും 12 കമ്പനികളുമാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രൈവറ്റ് ടാങ്കേഴ്സ് സമരത്തിനിടെയാണ് ഇത്തരത്തില്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി പറഞ്ഞത്. 600 ഐടി, ഐടിഇഎസ് സംരംഭങ്ങളാണ് ഒ എം ആറിന് കീഴിലുള്ളത്. മൂന്ന് കോടി ലിറ്ററോളം ജലമാണ് വേനല്‍ക്കാലത്ത് ഒഎംആറില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 60% ഐടി സംരഭങ്ങളും ഇതര ഓഫീസുകളും ഉപയോഗിക്കുന്നു