‘ഇപ്പോൾ നീ തനിച്ചല്ലേ,​ കമ്പനി തന്നൂടേ എന്നാണ് ചോദിക്കുന്നത്.

 

‘അടുത്ത ജന്മത്തിൽ സുന്ദരനായ ഒരു സിനിമാനടനായി വരണമെന്ന് ആഗ്രഹമുണ്ട്. വലിയ സൂപ്പർ സ്റ്റാർ ആയിരിക്കും. എല്ലാ നടിമാരും എന്റെ പുറകേ വന്ന് പ്രൊപ്പോസ് ചെയ്യണം, ഡേറ്റിംഗിന് വിളിക്കണം. ഇതൊക്കെ എന്റെ ആഗ്രഹങ്ങളാണ്.’ സിനിമയി ൽ തിളങ്ങി നിന്നിരുന്ന സമയത്ത് ഏറെ വിവാദങ്ങളിൽ പെട്ട ചാർമിളയുടെ വാക്കുക ളാണിത്.

മദ്യപിച്ച് ലൊക്കേഷനിലെത്തുന്നു, കാരവാന് വേണ്ടി ബഹളം വയ്‌ക്കുന്നു, പ്രതിഫല ത്തെ ചൊല്ലി നിർമ്മാതാവുമായി വഴക്കുണ്ടാക്കുന്നു തുടങ്ങി പല ആരോപണങ്ങളും ചാര്മിളയുടേതായി ഉയർന്നു കേട്ടിരുന്നു. താരത്തിന്റെ വിവാഹജീവിതങ്ങളും ചർച്ചയായിരുന്നു. വർഷങ്ങൾക്കിപ്പുറം സ്വന്തം കാലിൽ നിന്ന് ഒരു കുടുംബത്തെ നോക്കുന്ന ശക്തയായ സ്ത്രീയായി ചാർമിള മാറിയിരിക്കുന്നു. തന്നെപറ്റിയുണ്ടാ യിട്ടുള്ള വിവാദങ്ങളെ പറ്റി ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്.

‘ഒരുപാട് ആരോപണങ്ങൾ എന്റെ പേരിലുണ്ടായിട്ടുണ്ട്. സത്യത്തിൽ ഞാൻ നായിക യായിട്ട് വരുന്ന സമയത്ത് കാരവൻ ഇല്ല. അന്ന് വിദേശത്ത് അതുണ്ട്. ഇന്ത്യയിൽ വന്നാൽ നന്നായിരിക്കും എന്നെല്ലാം അക്കാലത്ത് ഞങ്ങൾ ചിന്തിച്ചിട്ടുണ്ട്. വിവാഹ ത്തിന് മുമ്പ് ഞാൻ മദ്യപിച്ചിട്ടുണ്ട്. അന്ന് എന്റെ കാമുകനൊപ്പം പബ്ബിലൊക്കെ പോകുമായിരുന്നു. പ്രായം അതായിരുന്നു,​ വിവാഹശേഷം പക്ഷേ അങ്ങനെയല്ല. മകന് നല്ലൊരു മാതൃക കാട്ടി കൊടുക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്’ – ചാർമിള പറയുന്നു.

‘സിനിമയിൽ അവസരം തരാമെന്ന പേരിൽ പലരും അഡ്‌ജസ്റ്റ്മെന്റുകൾക്ക് തയ്യാറാ കാൻ വിളിച്ചിട്ടുണ്ട്. അതിനെ എതിർക്കുമ്പോൾ അവർക്ക് സ്വാഭാവികമായും ദേഷ്യം തോന്നും. പല കഥകളും പറഞ്ഞുണ്ടാക്കും. എന്റെ മുൻകാമുകന്മാരുമായി ട്ടാണ് ഇവർ താരതമ്യം ചെയ്തിട്ടുള്ളത്. അവർക്കൊപ്പം പോകാമെങ്കിൽ എന്റെ കൂടെയും വരാമല്ലോ എന്നാണ് പറയുക. ഇപ്പോൾ നീ തനിച്ചല്ലേ,​ കമ്പനി തന്നൂടേ എന്നാണ് എന്നോട് ചോദിക്കുന്നത്.’ – ചാർമിള [പറഞ്ഞു.

അങ്ങനെയാണ് എന്നെപ്പറ്റി കഥകൾ ഉണ്ടായതും അവസരങ്ങൾ ഇല്ലാതായതും. വ്യക്തിപരമായ കാര്യങ്ങൾ എന്തിനാണ് തുറന്നു പറയുന്നതെന്ന് ചിലർ എന്നോട് ചോദിച്ചിട്ടുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞാനിതൊന്നും പറയുന്നത്. വളരെ സ്നേഹമുള്ള അച്ഛനെയും അമ്മയെയുമാണ് ദൈവം എനിക്കു തന്നത്. പ്രണയകാലത്ത് അച്ഛനും അമ്മയും പറയുന്നത് ഞാൻ കേട്ടില്ല. എനിക്ക് സംഭവിച്ചത് അറിഞ്ഞിട്ടെങ്കിലും പുതിയ കുട്ടികൾക്ക് ഒരു പേടിയുണ്ടാവണം.’ ചാർമിള പറയുന്നു.