ഈ ലോക്ക് ഡൗൺ കാലത്തും മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ് വിഴിഞ്ഞത്തു നിന്നും പുറത്തുവരുന്നത്. നൊന്തു പ്രസവിച്ച അമ്മയെ കാട്ടിലുപേക്ഷിച്ച് മക്കൾ മുങ്ങി. ഇന്നലെ രാത്രി 9.30 ന് വിഴിഞ്ഞം മുക്കോല പീച്ചോട്ടുകോണത്താണ് സംഭവം. ഒരു വശം തളര്‍ന്ന 84കാരിയായ വയോധികയില്‍ നിന്നും ക്ഷേമ പെന്‍ഷന്‍ വാങ്ങി എടുത്ത ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. നാലു പെണ്‍മക്കളടക്കം ആറു മക്കളാണ് ലളിതക്ക് ഉള്ളത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ സാമൂഹ്യ-ആരോഗ്യ പ്രവര്‍ത്തകരും വിഴിഞ്ഞം പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
എസ്‌ഐ:ഗോപകുമാര്‍, പൊതുപ്രവര്‍ത്തകരായ മുക്കോല വില്‍സണ്‍, വിഴിഞ്ഞം സ്റ്റാന്‍ലി,ആശാ പ്രവര്‍ത്തക സുരജ എന്നിവരുടെ നേതൃത്വത്തില്ലാണ് ലളിതയെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. നാല് പെണ്‍മക്കളുള്‍പ്പെടെ 6 മക്കളുള്ള ലളിതയെ ഇന്നലെ ഉച്ചയോടെ രണ്ടു മക്കള്‍ ഈ ഭാഗത്ത് എത്തിച്ചു കടന്നു കളഞ്ഞുവെന്നാണ് സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നു പൊലീസിനു ലഭിച്ച വിവരം. പൊതു പ്രവര്‍ത്തകര്‍ മക്കളുടെ വീടുകളിലെല്ലാം എത്തി വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി.
വിവരമറിഞ്ഞ് രാത്രിയോടെ ഒരു മരുമകളും ചെറുമകനും എത്തി. ഒരു വശം തളര്‍ന്ന അവസ്ഥയിലുള്ള ലളിത മക്കളിലൊരാളുടെ ഒപ്പമായിരുന്നു കഴിഞ്ഞതത്രെ. ക്ഷേമ പെന്‍ഷന്‍ ലഭ്യമായതറിഞ്ഞ് മറ്റു രണ്ടു മക്കള്‍ കൂട്ടിക്കൊണ്ടു പോയെന്നും പിന്നാലെയാണ് തന്നെ ഇവിടെ എത്തിച്ചതെന്നു ഇവര്‍ പറയുന്നു. ഇന്നു തുടര്‍ നടപടികളെടുക്കുമന്നു വിഴിഞ്ഞം പൊലീസ് പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് തനിച്ച് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പ്രശാന്തി എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബൈഹ്റ വ്യക്തമാക്കിയതിന് പുറമെയാണ് ഇങ്ങനെ ഒരു വാര്‍ത്ത