വ്യാജ ഐഡി കാര്‍ഡും ക്യാമറയുമായി പ്രതികള്‍ ഒരു ദിവസം മുവുവന്‍ അതിഖിനെ പിന്തുടര്‍ന്നു

പ്രയഗ്‌രാജ്. വ്യക്തമായ ആസൂത്രണത്തോടെയാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. പ്രതികളായ ലവ്‌ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവര്‍ വ്യാജ പ്രസ്സ് ഐഡി ഉപയോഗിച്ചാണ് സ്ഥലത്ത് എത്തിയതെന്നും ഇവരുടെ കൈവശം ക്യാമറയും മൈക്കും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. അതിഖ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പ്രതികള്‍ തോക്ക് എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

പ്രതികള്‍ നഗരത്തിലെ ലോഡ്ജില്‍ വ്യാഴാഴ്ച തന്നെ എത്തിയിരുന്നതായി പോലീസ് പറയുന്നു. നഗരത്തിലെ ലോഡ്ജിലാണ് മുന്ന് പേരും താമസിച്ചത്. ലോഡ്ജിലെ മാനേജരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ അതിഖിനെയും സഹോദരനെയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന സമയം നോക്കിയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്.

ശനിയാഴ്ച രാവിലെ മുതല്‍ പ്രതികല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അതിഖിനെ പിന്തുടരുന്നതായിട്ടാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ യുപി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.