പോലീസുകാരന്റെ മകനെ രക്ഷിക്കാൻ പെറ്റികേസിൽ പിടിച്ച് ബലാൽസംഗ കേസ് ചുമത്തി

ഇടുക്കിയിൽ നിന്നും പോലീസിനും സി.പി.എം പാർട്ടിക്കും എതിരേ ഗുരുതര ആരോപണം. നേതാക്കളുടേയും പോലീസുകാരുടേയും മക്കളേ രക്ഷിക്കാൻ തങ്ങളുടെ മകൻ ജോബിൻ ജോസഫിനെ ബലാൽസംഗ കേസിൽ കുടുക്കി എന്ന ആരോപണവുമായി മാതാപിതാക്കൾ രം​ഗത്ത്.

ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം നടക്കുനത്. പോലീസുകാരന്റെ മകനും മറ്റ് 3 പേരും ചേർന്ന് വയോധികയേ ആക്രമിച്ചു എന്നാണ്‌ റിമാന്റിൽ കഴിയുന്ന പ്രതിയുടെ മാതാപിതാക്കൾ പറയുന്നത്. മദ്യം കഴിക്കാത്ത ഞങ്ങളുടെ മകനെ കൂട്ടുകാർ ചേർന്ന് മദ്യപിപ്പിച്ചു. തുടർന്ന് അവന്റെ കൂട്ടുകാർ വയോധികയേ ഉപദ്രവിച്ചു..കൊല്ലാൻ ശ്രമിച്ചു. ഈ സമയത്ത് വയോധികയേ തന്റെ മകൻ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മറ്റ് 4 കൂട്ടുകാരും ഓടി പോയി. പോലീസ് വന്നപ്പോൾ വയോധികയുടെ സമീപത്ത് കണ്ട തന്റെ മകനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു എന്നും മാതാപിതാക്കൾ തെളിവു നിരത്തി പറയുന്നു.