മാസ്‌ക് പോലുമില്ലാതെ ആളുകള്‍, കുംഭമേളയെ കുറിച്ച് ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം, വിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കുംഭമേള സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. കുംഭമേളയെയും തബ്‌ലീഗി ജമാഅത്തിനെ കുറിച്ചും പറയുന്ന കമന്ററി കാണുക. ഓഹ്, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം’ എന്നായിരുന്നു പാര്‍വതി കുറിച്ചത്. കുംഭമേളയില്‍ പങ്കെടുത്ത നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചതായ ‘വൈസ് ഇന്ത്യ’ വാര്‍ത്ത പങ്കുവെച്ച് പാര്‍വതി പറഞ്ഞത്. കുംഭമേളയെ വിമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ആന്‍ഡ്ര ബോജസ് എഴുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റും നടി പങ്കുവെച്ചിട്ടുണ്ട്.

കുംഭമേളയെ വിമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ആന്‍ഡ്ര ബോജസ് എഴുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റും പാര്‍വതി തിരുവോത്ത് പങ്കുവെച്ചു. ‘കോവിഡ് രണ്ടാം തരംഗത്തിലും ആയിരക്കണക്കിന് ആളുകള്‍ മാസ്‌ക് പോലുമില്ലാതെ ഒരുമിച്ചു കൂടുന്ന കുംഭമേളയെ എന്തു കൊണ്ടാണ് ഒരു മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളും വിമര്‍ശിച്ചു രംഗത്തുവരാത്തത്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. അവിടെ ആവശ്യത്തിന് വാക്‌സിനുകളും ബെഡും ലഭ്യമല്ല. എന്നിട്ടും എങ്ങനെ ഇത് അനുവദിക്കുന്നു?’, എന്നായിരുന്നു ആന്‍ഡ്ര ബോജസ് വിമര്‍ശിച്ചത്.

കുംഭമേളയുടെ ദൃശ്യങ്ങള്‍ക്കൊപ്പം അര്‍ണബ് ഗോസ്വാമി തബ്‌ലീഗി ജമാഅത്തിനെതിരെ രോഷാകുലനായി സംസാരിക്കുന്ന ശബ്ദം കൂട്ടിച്ചേര്‍ത്തുള്ള വീഡിയോയും പരിഹാസത്തോടെ പാര്‍വതി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തില്‍ അധികം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.