മഞ്ജു വാര്യർ ദിലീപ് ബന്ധത്തിലും നടിയുടെ കേസിലും പി.സി ജോർജ് പറഞ്ഞ എടുത്തടിച്ച പോലുള്ള വിവാദങ്ങൾ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നു. ദിലീപിന്റെ കേസ് വിചാരണ നടക്കുമ്പോൾ പി.സി ജോർജ് ഈ കേസിൽ കയറി മുമ്പേ വിധി പ്രസ്ഥാവം നടത്തുകയാണ്. മാത്രമല്ല മഞ്ജുവിന്റെ സ്വഭാവ ദൂഷ്യം കൊണ്ടാണ് മകൾ അപ്പന്റെ കൂടെ പോയത് എന്നും പി.സി ജോർജ്.രാഷ്ട്രീയത്തിൽ മാത്രമല്ല സിനിമയിലും ജഗതി ശ്രീകുമാറിന്റെ കാര്യത്തിലും എല്ലാം പി.സി ജോർജ് ദഹിക്കാത്ത കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അത്തരത്തിൽ മഞ്ജു-ദിലീപ്-നടി ബന്ധത്തിലേ കാര്യങ്ങൾ മുമ്പ് പറഞ്ഞതാണ് ഇപ്പോൾ വീണ്ടും പൊങ്ങിവരുന്നത്
മഞ്ജു വാര്യർ കാര്യം നല്ല സുന്ദരി മിടുക്കി നടിയാണ്, എനിക്ക് ഇഷ്ടമാണ്.പക്ഷേ അവരുടെ മനസ് കടുത്തതാ..അവർ വേറെ ചില ബന്ധങ്ങളില്പെട്ട് പോയി.മഞ്ജു ആദ്യം 10 ദിവസം അയാൾക്കൊപ്പം പോയി.അത് ദിലീപ് ക്ഷമിച്ചു..ആ കുഞ്ഞിനേ ഓർത്ത്.വീണ്ടും പോകാൻ തുടങ്ങിയപ്പോൾ ദിലീപ് പറഞ്ഞു..ഇനി പോകരുത്.പോയാൻ നമ്മുടെ ബന്ധം തീരും.അപ്പോൾ മഞ്ജു പറഞ്ഞു..ഞാൻ പോകും..അപ്പോൾ മകൾ പറഞ്ഞു..അമ്മേ പോയാൽ ഞാനും അമ്മക്കൊപ്പം ഉണ്ടാകില്ല.
പി.സി ജോർജ് കർമ്മ ന്യൂസ് ചാനലിൽ അഭിമുഖത്തിൽ പറയുന്നു. ഇതുവരെ ഇത്രയും കൃത്യമായി മഞ്ജു-ദിലീപ് ദാമ്പത്യ തകർച്ച ആരും കൃത്യമായി പറഞ്ഞിരുന്നില്ല.പല നാഥനില്ലാത്ത ഗോസിപ്പുകളും മാത്രമായിരുന്നു പ്രചരിച്ചിരുന്നത്.കാര്യങ്ങൾ തുറന്ന് പറയുന്ന പി.സി ജോർജ് സിനിമാ മേഖലയിൽ നല്ല ബന്ധം ഉള്ള ആളും മഞ്ജുവും ദിലീപുമായി സൗഹൃദവും ഉള്ള ആളുമാണ്.
മാത്രമല്ല മകൻ ഷോൺ വിവാഹം ചെയ്തിരിക്കുന്നത് ജഗതി ശ്രീകുമാറിന്റെ മകളേയും. അതിനാൽ സിനിമാ ലോകത്തേ രഹസ്യങ്ങൾ പി.സി ജോർജ് കെട്ടഴിക്കുമ്പോൾ അത് അറിയേണ്ടതാണ്.ബിഷപ്പ് ഫ്രാങ്കോയും ദിലീപും ഒരേ പോലെയാണ് എന്നും ഇരുവരും ചെയ്യാത്ത കുറ്റത്തിനാണ് പഴി കേൾക്കുന്നത് എന്നും പി.സി തട്ടി വിടുന്നു.ഫ്രാങ്കോ മെത്രാനും ദിലീപിനെ പോലെ തന്നെ കേസിൽ പെട്ട് പോവുകയായിരുന്നുവത്രേ.പി.സി ജോർജ് എന്താ പീഢന വീരന്മാർക്ക് ഒപ്പം നില്ക്കുന്നത് എന്ന് ചോദിച്ചപ്പോൾ സത്യത്തിന്റെ ഭാഗം ആയതിനാലാണ് നില്ക്കുന്നത് എന്നും പറയുന്നു.
ചോദ്യം: മഞ്ജു വാര്യറുടെ വഴിവിട്ട ജീവിതമാണോ ദിലീപിനേ വേറൊരു വിവാഹ ജീവിതത്തീലേക്ക് എത്തിച്ചത്?പി.സി ജോർജ്ജ്: സ്ത്രീകൾ ഇങ്ങിനെ ശാരീരിക ബന്ധ ബന്ധം പുലർത്തുക വഴിവിട്ട ജീവിതം എന്നു പറനാകില്ല..പുതിയ സുപ്രീം കോടതി വിധി പ്രകാരം പറഞ്ഞാൽ വഴിയോടെയുള്ള ജീവിതം.ചോദ്യം: മഞ്ജുവിന്റെ സ്വഭാവ ദൂഷ്യമാണ് ദിലീപിനേ വേറൊരാളുടെ കൂടെ…..പി.സി ജോർജ്: സ്വഭാവ ദൂഷ്യം എന്നു പറയരുത്.മഞ്ജുവിന് ആരുമായും ശാരീരിക ബന്ധം പുലർത്താനുള്ള അനുവാദം സുപ്രീം കോടതി കൊടുത്തിട്ടുണ്ട്.ചോദ്യം: വിധി ഇപ്പോഴാ വന്നത്.പി.സി: വിധി ഇപ്പോഴാ വന്നത്..ഇനി മിണ്ടീട്ട് കാര്യമില്ല, ….അഭിമുഖത്തിന്റെ പൂർണ്ണ രൂപം