മോഷ്ടിച്ചത് 100ല്‍ അധികം ബൈക്ക്, പീഡിപ്പിച്ച സ്ത്രീകളുടെ എണ്ണം അറിയില്ല, 25കാരനായ കോട്ടയം സ്വദേശിയുടെ വെളിപ്പെടുത്തല്‍ കേട്ട് പോലീസ് ഞെട്ടി

കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആശിഷിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തെത്തിയ വിവരങ്ങള്‍ കേട്ട് പോലീസ് പോലും ഞെട്ടി. നൂറില്‍ അധികം ബൈക്കുകള്‍ മോഷ്ടിക്കുകയും നിരവധി പെണ്‍കുട്ടിളെ പീഡിപ്പിക്കുകയും ചെയ്ത വിവരമാണ് പുറത്തെത്തിയത്. എത്ര സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആശിഷിന് പോലും വ്യക്തമല്ല. ഫോണിൽ നൂറു കണക്കിനു സ്ത്രീകളുടെ സ്വകാര്യതകളാണ്‌ കണ്ടെത്താൻ ആയത് എന്നും റിപോർട്ടുണ്ട്.

ഓരോ പ്രാവശ്യവും മോഷണക്കേസില്‍ പെട്ട് ജയിലില്‍ ശിക്ഷയ്ക്ക് ശേഷം പരോളില്‍ ഇറങ്ങി കഴിയുന്നത് ഒാരോരോ സ്ത്രീകള്‍ക്ക് ഒപ്പം. ചിങ്ങവനം സി.ഐ ബിന്‍സ് ജോസഫാണ് തലനാട്ടില്‍ ആശിഷിനെ കുടുക്കിയത്. പൂഞ്ഞാര്‍ തലനാട് നെല്ലുവേലിയില്‍ ആശിഷ് സോണി നിരവധി പെണ്‍കുട്ടികളെയാണ് കെണിയില്‍ പെടുത്തി പീഡിപ്പിച്ചത്.

മൂന്ന് മാസം മുമ്പ് പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ നന്നാക്കാനായി കോട്ടയം ടൗണില്‍ എത്തി. തുടര്‍ന്ന് തിരികെ പോകാനായി നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ആശിഷ് പെണ്‍കുട്ടിയുടെ പിന്നാലെ കൂടുകയും പരിചയപ്പെടുകയും ചെയ്തു. മൊബൈല്‍ നമ്പറും കൈക്കലാക്കി. പിന്നീട് ഫോണ്‍ വിളിയും മെസേജ് അയപ്പും തുടങ്ങി. പെണ്‍കുട്ടി കുടുങ്ങിയെന്ന് മനസിലാക്കിയ ആശിഷ് ബന്ധം ദൃഢമാക്കി. വിവാഹവാഗ്ദാനം നല്കിയശേഷം പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനെത്തിയ ഇയാള്‍ സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീടിനുസമീപമുള്ള കപ്പക്കാലായില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ബൈക്ക് മോഷണ കേസില്‍ പ്രതിയായ ആശിഷ ആര് മാസം മുമ്പ് റിമാന്‍ഡില്‍ ഇരിക്കെ ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കളമശേരിയിലെ ഒരു വീട്ടില്‍ സ്ത്രീയോടൊപ്പം ഒളിവില്‍ കഴിയുകയാണെന്ന് വ്യക്തമായി. ഇവിടുന്ന് പോലീസ് ആശിഷിനെ പൊക്കി. മോഷണം നടത്തുന്ന ബൈക്ക് വിറ്റ് കിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനും സ്ത്രീകള്‍ക്കുമാണ് നല്‍കിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.