മാര്‍പ്പാപ്പയുടെ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു

ക്രൈസ്തവ മതാചാര്യന്‍ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഡോക്ടര്‍ കൊറോണ ബാധമൂലം മരിച്ചു. 78 വയസ്സുണ്ടായിരുന്ന ഫാബ്രിസിയോ സോക്കോര്‍സിയാണ് മരിച്ചത്. കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് റോമിലെ ജെമില്ലി ആശുപത്രിയില്‍ ഡിസംബര്‍ അവസാന വാരമാണ് ഫാബ്രിസിസോവിനെ പ്രവേശിപ്പിച്ചത്.

2015 മുതലാണ് ഫാബ്രിസിയോ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഔദ്യോഗിക ഡോക്ടറായി നിയമിതനായത്. പോപുമായി നേരിട്ട് ഏതുസമയത്താണ് ഫാബ്രിസിയോ ബന്ധപ്പെട്ടത് എന്നതിനെ സംബന്ധിച്ച് വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല.