സിദ്ദിഖിന്റെ മരണകാരണം നെഞ്ചിലെ പരുക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട്. തിരൂരില്‍ നിന്നും കാണാതായ സിദ്ദിഖിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടന്നത്. സിദ്ദിഖിന്റെ വാരിയെല്ല് പൊട്ടിയ നിലയിലാണ്. നെഞ്ചിലേറ്റ പരുക്കാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സിദ്ദിഖിന്റെ തലയ്ക്ക് അടിയേറ്റ പാടുകളും ബലപ്രയോഗം നടന്ന പാടുകളും ശരീരത്തുലുണ്ട്. അതേസമയം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് മൃതദേഹം മുറിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ 18നാണ് സിദ്ദിറിനെ കാണാതായത് 22 മകന്‍ പോലീസില്‍ പരാതി നല്‍കി. കേസില്‍ സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരിയായിരുന്ന ഷിബിലി, സുഹൃത്ത് ഫര്‍ഹാന, ആഷിക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ചതു.