യുഎഇയിലെ ഏറ്റവും വലിയ ബാങ്ക് കുംഭകോണത്തിലെ പ്രതിയായ പ്രശാന്ത് മാങ്ങാട്ട് യുഎഇയില്‍ നിന്നും മുങ്ങി. ഇദ്ദേഹവും അനുജനും മറ്റ് 20 പേരും ഒന്നിച്ചാണ് യുഎഇയില്‍ നിന്നും ഒളിവില്‍ പോയത്. അതേസമയം പ്രവാസികളെ പെരുവഴിയിലാക്കിയ പാലക്കാട്ടെ നെന്മാറയിലുള്ള മങ്ങാട്ട് സഹോദരന്മാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ സുഖവാസത്തില്‍ ആണെന്നാണ് വിവരം.
ദുബൈ പോലീസിന്റെ കണ്ണുവെട്ടിച്ച് യുഎഇയില്‍ നിന്നും മുങ്ങിയ ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറബ് ലോകത്തെ ഏറ്റവും വലിയ ആശുപത്രിയായ എന്‍ എം സി ആശുപത്രിയിലെ തലപ്പത്ത് ഇരുന്ന് പ്രശാന്ത് മങ്ങാട്ട് 20250 കോടി രൂപയുടെ ലോണ്‍ തട്ടിപ്പാണ് നടത്തിയത്. ഇയാളുടെ അനുജനായ പ്രമോദ് മങ്ങാട്ട് യുഎഇ എക്‌സ്‌ചേഞ്ചിനെ സാമ്പത്തികമായി തകര്‍ക്കുകയാണ് ചെയ്തത്. മാത്രമല്ല ബില്യണ്‍ കണക്കിന് ഡോളറിന്റെ സാമ്പത്തിക ക്രമക്കേടില്‍ പങ്കാളിയുമായി.
ഇന്ത്യന്‍ പ്രവാസിയായ ഡോ, ബി ആര്‍ ഷെട്ടി 40 കൊല്ലം കൊണ്ട് കെട്ടിപ്പെടുത്ത എല്ലാം പാലക്കാട്ടെ ഈ മാങ്ങാട്ട് സഹോദരന്മാര്‍ വെള്ളത്തില്‍ മുക്കി. ഷെട്ടിയുടെ ആശുപത്രി ഗ്രൂപ്പിന്റെയും, യു.എ.ഇ എക്‌സ്‌ചേചിന്റെയും അമരത്തിരിന്ന് ഈ 2 സഹോദരങ്ങള്‍ തിരുമറി നടത്തി തകര്‍ത്തു. അറബ് രാജ്യത്ത് ഇന്ത്യക്കാര്‍ നടത്തിയ ഏറ്റവും വലിയ ബാങ്ക് കുംഭകോണത്തിനും ഈ സഹോദരങ്ങളാണ് കാരണക്കാരായത്. ഇപ്പോള്‍ പ്രശാന്ത് മാങ്ങാട്ടും, പ്രമോദ് മാങ്ങാട്ടും ഒളിവു ജീവിതത്തിലാണ്. പ്രശാന്ത് മാങ്ങാട്ട് ഇന്ത്യയിലേക്ക് മുങ്ങി എന്ന് സാംശായിക്കുന്നതായി യു.എ.ഇയില്‍ നിന്നും ഇറങ്ങുന്ന പത്രമായ ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
അറയ്ക്കൽ ജോയിയെ ചതിച്ചുവീഴ്ത്തിയതിനു പന്നിൽ മലയാളികളും, ഞെട്ടിക്കുന്ന റിപ്പോർട്ട്
യുഎഇയെ 20250 കോടി പറ്റിച്ച് മലയാളി, പാലക്കാട് കാരൻ പ്രശാന്ത് മാങ്ങാട്ട് പ്രതി
കൂലിക്കാരായി ഗൾഫിൽ പോയി കോടീശ്വരന്മാരാകുന്നവർക്ക് പിന്നിൽ, പ്രശാന്ത് മാങ്ങാട്ട് കോടീശ്വരനായത്