യു.എ .ഇയിൽ 10000 മലയാളികളുടെ പണി കളഞ്ഞ് സഹസ്ര കോടികൾ മുക്കിയ വൻ അഴിമതി നടന്നിരിക്കുന്നു. ലോകം മുഴുവൻ ഉള്ള മലയാളികൾ ആശ്രയിച്ച യു.എ.ഇ എക്സ്ചേഞ്ച് എന്ന പണം ഇടപാട് സ്ഥാപനം തകർന്നു. പിന്നിൽ മലയാളിയും. സ്ഥാപനത്തിന്റെ അമരത്ത് ഉണ്ടായിരുന്നത് പ്രമോദ് മാങ്ങാട് എന്ന പാലക്കാട് നെന്മാറ മലയാളി. പണം പോയി കരയുന്നത് പതിനായിരക്കണക്കിനാളുകൾ.
പ്രമോദ് മാങ്ങാട് യു.എ.ഇയിൽ നിന്നും ഒളിച്ച് ഇന്ത്യയിൽ കടന്നു. നടത്തിയത് സഹ്രസ്ര കോടിയുടെ അഴിമതിയാണ്. അനേകായിരം മലയാളികളേ പറ്റിച്ച് മുങ്ങിയ ദുബൈയിലെ അധോലോകത്തിലെ ഒരു കണ്ണിയാണ് ഈ പാലക്കാട് കാരൻ എന്നും പറയുന്നു . യു.എ.ഇ എക്സ്ചേഞ്ച് തകർത്തതിൽ തനിക്ക് പങ്കില്ലെങ്കിൽ അത് ഇപ്പോൾ ഒളിവിൽ കഴിയുന്ന പ്രമോദ് മാങ്ങാട് വ്യക്തമാക്കണം
കർമ്മ ന്യൂസിന്റെ പ്രതിനിധി പ്രമോദിനെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ദുബൈ നമ്പറുകൾ സ്വിച്ച് ഓഫ് ആണ്. ഇതിനിടെ പ്രമോദ് ഇന്ത്യയിൽ ഒളിവിൽ കഴിയുന്നു എന്ന വിവരം ലഭിച്ചിട്ടുണ്ട്.
പ്രമോദും ഷെട്ടിയും ഇപ്പോൾ ശത്രുക്കൾ ആണ്. ബി.ആർ ഷെട്ടി കേന്ദ്ര സർക്കാരിനു സ്വാധീനം ഉള്ള ആളാണ്. അതിനാൽ തന്നെ പ്രമോദ് മാങ്ങാടിനെ കേന്ദ്ര സർക്കാരും ബിജെപിയും സംരക്ഷിക്കില്ല. പ്രമോദിനെ സംരക്ഷിക്കുന്നത് പിണറായി വിജയൻ സർക്കാരും കേരളാ സർക്കാരും എന്ന് ആരോപണം ഉയരുന്നു. കാരണം അതിനു തെളിവുകളും നിരവധി ഉണ്ട്.
ദുബൈയിൽ നടന്ന വൻ ബാങ്ക് ലോൺ തട്ടിപ്പിന്റെ വിശദാംശങ്ങളിലേക്ക് ഈ വീഡിയോ കാണുക.ഒരു മലയാളി 10000 മലയാളികളേ ചതിക്കുകയും പണി കളയുകയും ചെയ്ത സംഭവത്തിന്റെ നാൾ വഴികളിലൂടേ ഒരു സിനിമാ കഥ പോലെയുള്ള ആക്ഷൻ ത്രില്ലർ സ്റ്റോറി
യുഎഇ പ്രവാസികളെ പെരുവഴിയിലാക്കി മാങ്ങാട്ട് സഹോദരന്മാര്‍ മുങ്ങി
യുഎഇയെ 20250 കോടി പറ്റിച്ച് മലയാളി, പാലക്കാട് കാരൻ പ്രശാന്ത് മാങ്ങാട്ട് പ്രതി
കൂലിക്കാരായി ഗൾഫിൽ പോയി കോടീശ്വരന്മാരാകുന്നവർക്ക് പിന്നിൽ, പ്രശാന്ത് മാങ്ങാട്ട് കോടീശ്വരനായത്