സാന്റിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള 173.48 കോടിയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടി.

 

ചെന്നൈ/ വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള 173.48 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് വന്‍കിട ലോട്ടറി വ്യാപാരിക്കെതിരെ നടപടി.

കണ്ടുകെട്ടിയവയില്‍ പ്രധാനമായും ഭൂസ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണുള്ള തെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 2022 ഏപ്രിലിൽ മാര്‍ട്ടിന്റെ പേരിലുള്ള 409.92 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.