പുൽവാമ, ജവാന്മാരുടെ ചോര വീണ മണ്ണിൽ അത്യുഗ്രൻ തിരിച്ചടി

പുൽ വാമയിൽ പൊരിഞ്ഞ പോരാട്ടം. ഇസ്ലാമിക ഭീകരവാദ സംഘടന ലഷ്‍കര്‍ ഇ തയ്‍ബയുടെ അംഗങ്ങളായ നാല് ഭീകരരേ കൂട്ട കുരുതി നടത്തി സൈന്യം കരുത്തറിയിച്ചു. ഒരിക്കൽ ഇന്ത്യൻ സേനയിലെ 40 ജവാന്മാരുടെ ജീവൻ പിടഞ്ഞു വീണ അതേ മണ്ണിൽ തന്നെ 4 ഭീകരന്മാരേ ഒന്നിച്ച് കൂട്ടകുരുതി നടത്താൻ സൈന്യത്തിനു ഭാഗ്യം ലഭിച്ചിരിക്കുന്നു. ഒരിക്കൽ ഏറ്റ മുറിവിന്റെ ആഘാതം തിരിച്ചടിയിലൂടെ കണക്കു തീർത്തും തിരിച്ചടിക്കുകയാണ്‌ സൈന്യം. കശ്‍മീരിലെ പുല്‍വാമ ജില്ലയിലെ ലസിപ്പോര മേഖലയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ .

ഇന്ത്യ സേന ശക്തമായ മോട്ടോർ തോക്കുകൾ ഉപയോഗിച്ച് ഭീകരനേ കൊല്ലുകയായിരുന്നു. പുൽ വാമയിൽ ഇന്നും രാജ്യം ഞടുങ്ങുന്ന ഓർമ്മകൾ നിലനില്ക്കെ വീണ്ടും അവിടെ കയറി കളിക്കുവാൻ നവ്വ ഭീകരർക്ക് കനത്ത ശിക്ഷയാണ്‌ നല്കിയിരിക്കുന്നത്.കൊല്ലപ്പെട്ട ഭീകരരുടെ പേരുവിവരങ്ങള്‍ സൈന്യം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച്ച അതിരാവിലെയാണ് ഭീകരവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സൈന്യം മറുപടി നല്‍കിയതോടെ ഭീകരര്‍ ഒളിച്ചു. ഇതോടെ മേഖല പൂര്‍ണമായും സൈന്യം നിയന്ത്രണത്തിലാക്കി അടച്ചു. തെരച്ചിലും പ്രത്യാക്രമണവും ആരംഭിച്ചു.രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തിന് ശേഷമാണ് ഭീകരവാദികളെ കീഴ്‍പ്പെടുത്തിയത്.കഴിഞ്ഞ ഫെബ്രുവരി 14ന് ഇന്ത്യന്‍ പാരമിലിട്ടറി വിഭാഗം സിആര്‍പിഎഫിന്‍റെ വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ബോംബ് ആക്രമണം നടന്ന സ്ഥലമാണ് പുല്‍വാമ. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദി സംഘടന ജെയ്‍ഷ മൊഹമ്മദ് ആയിരുന്നു ആക്രമണത്തിന് പിന്നില്‍.

സിആര്‍പിഎഫ്‍ വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ഓടിച്ചു കയറ്റിയ എസ്‍യുവി പൊട്ടിത്തെറിച്ച് കുറഞ്ഞത് 40 സിആര്‍പിഎഫ്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനിന്നിരുന്നു

കാശ്മീരിൽ സൈന്യം സക്തമായ നിലയിലാണ്‌. നമ്മുടെ അതിർത്തികൾ എല്ലാം നല്ല ഭദ്രമാണ്‌. ഒരു ഭീകരൻ പോലും കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നുഴഞ്ഞു കയറിയിട്ടില്ല. മാത്രമല്ല 2 ആഴ്ച്ച കൊണ്ട് സൈന്യം കാലപുരിക്ക് അയച്ച ഭീകകരർ ഒ15ഓളം പേരാണ്‌. കാശ്മീരിലെ വീടുകളിൽ സൈന്യം അരിച്ചു പിറുക്കുകയാണ്‌. ഒറ്റ ഭീകരനും ഇല്ലാത്ത സമാധാനപരമായ കാശ്മീർ എന്ന മനോഹര സ്വപ്നം സൈന്യം പൂവണിയിക്കുക തന്നെ ചെയും