മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു

കൊട്ടാരക്കര: മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.

ദേഹാസ്വാസ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ബാലകൃഷ്ണ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1906 ല്‍ ഇരുപത്തിയഞ്ചാം വയസില്‍ നിയമസഭയിലെത്തി. എക്‌സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം. അച്യുത മേനോന്‍, കരുണാകരന്‍, നായനാര്‍, ആന്റണി മന്ത്രി സഭകളില്‍ അംഗമായിരുന്നു. അച്യുത മേനോന്‍ മന്ത്രിസഭയില്‍ ഗതാഗത എക്‌സൈസ് ജയില്‍ വകുപ്പ് മന്ത്രിയായി. 1980ല്‍ നായനാര്‍ മന്ത്രി സഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായി. 25-ാം വയസില്‍ നിയമസഭാംഗമായി. 1971ല്‍ മാവേലിക്കരയില്‍ നിന്ും ലോക്‌സഭാംഗമായി.

മക്കള്‍: കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ, ഉഷ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്‍. മരുമക്കള്‍: ബിന്ദു ഗണേഷ് കുമാര്‍, മോഹന്‍ദാസ്, പി. ബാലകൃഷ്ണന്‍.