അന്ന് സര്‍വ്വ നിയന്ത്രണം നഷ്ടമായി സൈറ്റില്‍ നിന്ന് ഇറങ്ങി പോയി, കാരണം സിതാരയുടെ ആ വാക്കുകള്‍, റഹ്മാന്‍ പറയുന്നു

ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായിരുന്നു റഹ്മാന്‍. റൊമാന്റിക് ഹീറോ എന്ന നിലയിലായിരുന്നു അദ്ദേഹം നിറഞ്ഞ് നിന്നത്. അക്കാലത്ത് മുനന്‍ര നായികമാരുടെ ഒക്കെ നായകനാകാനും റഹ്മാനായി. അതിനാല്‍ തന്നെ ഗോസിപ്പ് കോളങ്ങളിലും പലപ്പോഴായി റഹ്മാന്റെ പേര് ഇടംപിടിച്ചു. നടിമാരായ രോഹിണിയുടെയും ശോഭനയുടെയും പേരില്‍ റഹ്മാനും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു.

ഇപ്പോള്‍ അത്തരം ഗോസിപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് റഹ്മാന്‍. ഇങ്ങനെ ഗോസിപ്പുകള്‍ എല്ലാം ഉണ്ടായിരുന്നെങ്കിലും ആ വിഷയങ്ങളിലൊന്നും ഒരു വേദനയോ ടെന്‍ഷന്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന് ചെറിയ ഒരു ചിന്ത അല്ലാതെ മറ്റൊന്നും അലട്ടിയിരുന്നില്ല എന്നും റഹ്മാന്‍ പറഞ്ഞു. സിനിമാ ജീവിതത്തില്‍ തന്നെ മോശക്കാരനാക്കിയ ഒരു സംഭവത്തെക്കുറിച്ചും താരം തുറന്ന് പറഞ്ഞു.

നടി സിത്താരയുമായി താന്‍ നല്ല അടുപ്പത്തിലായിരുന്നു. അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ്.

പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ വല്ലാതെ മാറിപ്പോയി. ഒരു തമിഴ് സിനിമയുടെ സെറ്റില്‍വെച്ച് അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു. നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് അവര്‍ വാശി പിടിച്ചു. അന്ന് സര്‍വ്വ നിയന്ത്രണം നഷ്ടമായി സൈറ്റില്‍ നിന്ന് തന്നെ താന്‍ ഇറങ്ങി പോവുകയാണ് ഉണ്ടായത്.- റഹ്മാന്‍ പറഞ്ഞു.