രാമക്ഷേത്ര നിർമാണത്തിനു തുടക്കം, തറക്കല്ലിട്ട് പ്രധാനമന്ത്രി

ലക്നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൻറെ ശിലസ്ഥാപിച്ചു. 40 കിലോ തൂക്കമുള്ള വെള്ളി ഇഷ്ടികകൊണ്ടുള്ള ശിലയാണ് സ്ഥാപിച്ചത്. ചടങ്ങിലേക്കായി രാജ്യത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിൽ നിന്നുള്ള മണ്ണും എല്ലാ പുണ്യനദികളിലെയും ജലവും എത്തിച്ചിരുന്നു.

അയോധ്യയിൽ വൻ സുരക്ഷയുടെയും വന്പിച്ച സന്നാഹങ്ങളുടെയും അകന്പടിയോടെയാണ് രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമി പൂജ നടന്നത്. നരേന്ദ്ര മോദി ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമാണ് ചടങ്ങിൻറെ പ്രധാന വേദിയിൽ ഇരിപ്പടമുണ്ടായിരുന്നത്. ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരാണ് മറ്റുള്ളവർ. 175 അതിഥികൾക്കും ക്ഷണമുണ്ടായിരുന്നു.

പ്രധാനന്ത്രി ഉൾപ്പെടെയുള്ളവർ സദസിനെ ഹ്രസ്വമായി അഭിസംബോധന ചെയ്യുന്നതിനായി ചെറിയ വേദിയും ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ അയോധ്യയിലെത്തിയ മോദി ഹനുമാൻഗഡി ക്ഷേത്രം സന്ദർശനം നടത്തി. ഇവിടെ നിന്നാണ് ഭൂമി പൂജ നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്.