ഹിന്ദു മതത്തിലെ പ്രബല വിഭാഗമായ ലക്ഷക്കണക്കിനു വരുന്ന യാദവ സമൂഹത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപമാനിച്ചു എന്ന് കെ.സുരേന്ദ്രൻ പ്രസ്ഥാവിച്ചു. പ്രതിപക്ഷ നേതാവ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തേ വിലയിരുത്തി ഇറക്കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് വിവാദ പ്രസ്ഥാവന വന്നത്. തിരഞ്ഞെടുപ്പിനു ശേഷം ബിജെപി തകരും എന്നും യാദവ കുലം പോലെ ഇല്ലാതാകും എന്നും ആയിരുന്നു ചെന്നിത്തലയുടെ പോസ്റ്റ്. എന്നാൽ ഒരിടത്തും ഇടത് മുന്നണി തകരും എന്നും പിണറായി വിജയനോ സർക്കാരിനോ തിരിച്ചടി കിട്ടും എന്നോ പോസ്റ്റിൽ ഇല്ലാത്തത് വിവാദമായി
തിരഞ്ഞെടുപ്പ് പ്രധാനമായും ഇടത് മുന്നണിയും സർക്കാരുമാണ് ഒരു ഭാഗത്ത്. മറു ഭാഗത്ത് പ്രതിപക്ഷവും. ബി.ജെ.പി പറയുന്നത് എൻ.ഡി.എ മുന്നണിയും ഇടത് മുന്നണിയുമായിട്ടാണ് പോരാട്ടം എന്നാണ്. ചെന്നിത്തല ആകട്ടേ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബിജെപിയുമായാണ് പോരാട്ടം എന്ന രീതിയിലാണ് പ്രസ്ഥാവന. ചുരുക്കത്തിൽ ഒരു ഭാഗത്ത് എൻ.ഡി.എയും മറു ഭാഗത്ത് ഇടത് , യു.ഡി.എഫ് മുന്നണികൾ സംയുക്തമായും ബിജെപിക്കെതിരെ നീങ്ങുന്ന വിധത്തിലാണ് കാര്യങ്ങൾ
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകളാണിത്. ബി. ജെ. പിയെ ആക്ഷേപിക്കാൻ ലക്ഷക്കണക്കിനു വരുന്ന യാദവ സമൂഹത്തെ അപമാനിക്കേണ്ടിയിരുന്നില്ല ശ്രീ. രമേശ്. പിന്നെ തകരുന്നതാരെന്ന് ഹരിപ്പാട് മണ്ഡലത്തിൽ വോട്ടെണ്ണുമ്പോൾ നമുക്ക് കാത്തിരുന്ന് കാണാം. ജമാ അത്തെ ഇസ്ലാമിയെ കൂടെ കൂട്ടി ലീഗിനുപിന്നിൽ ആത്മാഭിമാനം പണയപ്പെടുത്തിയ കോൺഗ്രസ്സിന്റെ “മതേതരത്വം” ഈ തെരഞ്ഞെടുപ്പിൽ പൊതുജനം വിലയിരുത്തുകതന്നെ ചെയ്യും
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
മലബാർ മേഖലയിൽ 14നു തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ അവരത്തിൽ ഇടത് മുന്നണിയേ പരാമർശിക്കാതെയും തലോടിയും ഉള്ള ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് തിരഞ്ഞെടുപ്പ് ധാരണ എന്നും വിമർശനം ഉയർന്ന് കഴിഞ്ഞു. കണ്ണൂരിലെ ചെങ്കോട്ടകൾ നിലങ്കിർത്താൻ സി.പി.എം നടത്തുന്ന നീക്കം ആണ് പിന്നിൽ എന്ന് ചിലർ ആക്ഷേപിക്കുമ്പോൾ ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത് പോരാളി ഷാജി എന്നും കമന്റുകൾ വരുന്നു