സാജാന്നുള്ള വിളി ഞാനിങ്ങ് കൊണ്ടു പോന്നു എന്റെ ബലത്തിന്, ശബരീനാഥിനെ കുറിച്ച് സാജന്‍ സൂര്യ

പ്രേക്ഷകര്‍ക്കും സീരിയല്‍ താരങ്ങള്‍ക്കും ഇപ്പോഴും മിനിസ്‌ക്രീന്‍ താരം ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല.ശബരീനാഥിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പലരും രംഗത്ത് എത്തിയിരുന്നു.ഇപ്പോള്‍ തന്റെ പ്രിയ സുഹൃത്തിനെ കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ സാജന്‍ സൂര്യ.സാജനും ശബരീനാഥും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു.ശബരിയുടെ മരണത്തിന്റെ നൊമ്പരം ഇപ്പോഴും സാജനെ വിട്ടു പിരിഞ്ഞിട്ടില്ലെന്ന് കുറിപ്പില്‍ നിന്നും വ്യക്തമാണ്.’വയസ്സാകുന്നത് അവനിഷ്ടമല്ല..എന്നും ഇതുപോലിരിക്കാന്‍ തിരുനെല്ലിയില്‍ കൊണ്ടാക്കി.സാജാന്നുള്ള വിളി ഞാനിങ്ങ് കൊണ്ടു പോന്നു എന്റെ ബലത്തിന്.എന്നാണ് ശബരിയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സൗജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.പോസ്റ്റിന് നിരവധി കമന്റുകളും പോസ്റ്റിന് കീഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

സെപ്റ്റംബര്‍ 17ന് ആയിരുന്നു ശബരി മരണത്തിന് കീഴടങ്ങിയത്.ഹൃദയാഘാതം ആണ് മരണ കാരണം.തിരുവനന്തപുരം അരുവിക്കര സ്വദേശി ആയിരുന്നു അദ്ദേഹം.സ്വാമി അയ്യപ്പന്‍,പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.45 വയസായിരുന്നു.സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിര്‍മ്മാതാവ് ആയിരുന്നു.സ്വാമി അയ്യപ്പന്‍,സ്ത്രീപഥം എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അന്ത്യം.വീട്ടിനടുത്തുള്ള കോര്‍ട്ടില്‍ കളിക്കുകയായിരുന്നു.പെട്ടന്നൂ ഒരു ക്ഷീണം പോലെ തോന്നി.സൈഡിലേക്ക് മാറിയിരുന്നു.ഇത്തിരി കഴിഞ്ഞ് വീണ്ടും കളിക്കാനായി എണീറ്റയുടന്‍ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.