പല്ലൊക്കെ തേച്ച് റെഡിയാകുമ്പോഴാണ് ലാൽജോസ് വരുന്നത്-സംവൃത

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ.നാടൻ സുന്ദരിയായും മോഡേൺ നായികയായും മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സംവൃത.വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന നടി കുടുംബത്തോടൊപ്പം ജീവിക്കുകയായിരുന്നു.അടുത്തിടെ വീണ്ടും നടി സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തു. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ജയറാം, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് ഒപ്പം നടിക്ക് സിനിമ ചെയ്യാൻ അവസരം ലഭിച്ചു.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ബിജു മേനോൻ നായകനായെത്തിയ ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയിരുന്നു. ഭർത്താവ് അഖിൽ ജയരാജനനും മക്കൾക്കും ഒപ്പം അമേരിക്കയിൽ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ് നടി. അതേസമയം, രസികൻ ചിത്രത്തിലേക്ക് താൻ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ ധാരാളം അവസരങ്ങൾ തന്നെ തേടിയെത്തിയിരുന്നു എന്ന സംവൃതയുടെ മുമ്പത്തെ വാക്കുകൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വാക്കുകൾ ഇങ്ങനെ,2004ൽ രസികനിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ പൃഥ്വിരാജിന്റെ നായികയാവാനുള്ള അവസരവും തനിക്ക് വന്നു ചേർന്നിരുന്നെന്നും എന്നാൽ താനത് നിരസിക്കുകയായിരുന്നു എന്നും സംവൃത പറയുന്നു. വെറും 9 ആം ക്ലാസിൽ പഠിക്കുമ്പോഴാണ് പൃഥ്വിരാജിന്റെ നായികയായി ‘നന്ദനം’ എന്ന സിനിമയിലേയ്ക്ക് അവസരം ലഭിച്ചത്. പക്ഷേ അന്ന് അഭിനയിക്കാനുള്ള താൽപ്പര്യം ഇല്ലാത്തത് കൊണ്ട് പോയില്ല. പിന്നീട് 2004ൽ രസികന്റെ ഭാഗമാവുകയായിരുന്നെന്നും നടി വ്യക്തമാക്കി.താൻ കോളേജ് ഹോസ്റ്റലിൽ പല്ല് തേയ്ച്ച് കൊണ്ടിരുന്നപ്പോഴാണ് ലാൽ ജോസ് സാറും രാജീവ് അങ്കിളും തന്നെ തേടി ഹോസ്റ്റലിൽ എത്തിയതെന്ന് സംവൃത പറയുന്നു. സംവിധായകൻ രഞ്ജിത് അങ്കിൾ കുടുംബ സുഹൃത്താണെന്നും അങ്കിൾ പറഞ്ഞിട്ടാണ് ഇവർ അപ്രതീക്ഷിതമായി ഹോസ്റ്റലിൽ എത്തിയതെന്നും സംവൃത വിവരിച്ചു.