സിനിമ പോലെയാകും ജീവിതമെന്നു കരുതി വിവാഹം കഴിച്ചു, പക്ഷേ

ഏറെ സ്വപ്നത്തോടെ തുടങ്ങിയ വിവാഹ ജീവിതം തകര്‍ന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ശാന്തികൃഷ്ണ. സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു നടന്‍ ശ്രീകാന്തുമായുള്ള പ്രണയ വിവാഹം. പത്തൊന്‍പതാമത്തെ വയസ്സിലായിരുന്നു അത്. പിന്നീടാണ് ആ തീരുമാനം പക്വതയില്ലാത്തതായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അന്ന് കണ്ടിരുന്ന പ്രണയ സിനിമകള്‍ പോലെയായിരിക്കും ജീവിതമെന്ന് കരുതി. പക്ഷേ യാഥാര്‍ത്ഥ്യം അതായിരുന്നില്ല. ആ പ്രായത്തില്‍ മാതാപിതാക്കള്‍ പറഞ്ഞത് കേട്ടില്ല. ഒമ്പതു വര്‍ഷം ഈ ദാമ്പത്യം നീണ്ടു.

ആ വിവാഹമോചനത്തിന് ശേഷം രണ്ടു വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ സെക്രട്ടറി സദാശിവന്‍ ബജോരെയുമായുള്ള ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹം നടന്നു. എന്നാല്‍ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. എന്നാല്‍ ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. അതുകൊണ്ട് തന്നെ രണ്ടാമത്തെ വിവാഹമോചനം തനിക്ക് വളരെ പ്രയാസകരമായിരുന്നുവെന്ന് ശാന്തികൃഷ്ണ.

ഒരു അമ്മ എന്ന നിലയില്‍ എന്ത് തീരുമാനം എടുത്താലും അത് കുട്ടികളെ ബാധിക്കുമോ എന്ന ചിന്ത നമുക്ക് ഉണ്ടാകും ആ സമയത്ത് ഒരു റോബോട്ടിനെപ്പോലെയാണ് ജീവിച്ചത്. ശരിക്കും ഒരു കൊക്കൂണില്‍ ആയിരുന്നു. അതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ സുഹൃത്തുക്കളും കുടുംബവും ഒപ്പമുണ്ടായിരുന്നു നടി കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തികൃഷ്ണ മനസുതുറന്നത്.